Thursday, November 19, 2015

ചുംബന സമരം മുന്നോട്ട് പോകും, കാരണം സാമൂഹ്യ വികാസത്തിന്റെ, ജനാധിപത്യവൽക്കരണത്തിന്റെ വിശാല താൽപര്യങ്ങളിൽ ആണ് അത് അടിസ്ഥാനപ്പെടുത്തിയിരിക്കുന്നത്



തുഷാർ നിർമൽ സാരഥി 

ചുംബനസമരത്തിന്റെ വക്താവായി കൊണ്ടാടപ്പെട്ട രാഹുൽ പശുപാലൻ ലൈംഗികകുറ്റകൃത്യങ്ങൾ ആരോപിക്കപ്പെട്ടു അറസ്റ്റ് ചെയ്യപ്പെട്ടതിനു പിന്നാലെ ചുംബനസമരത്തിന്റെ ഉദ്യേശലക്ഷ്യങ്ങളെയും അതിൽ പങ്കാളികളായവരെയും അധിക്ഷേപിക്കുന്ന തരത്തിലുള്ള പ്രചരണങ്ങൾ ചില കേന്ദ്രങ്ങളിൽ നിന്നും ഉയർന്നു വരുന്നുണ്ട്.എന്തു തന്നെയായാലും കേരളത്തിന്റെ രാഷ്ട്രീയ-സാമൂഹ്യ ചരിത്രത്തിൽ വളരെ പ്രധാനപ്പെട്ട ഒന്നാണ് ചുംബനസമരം.അതിന്റെ വക്താവായി അവതരിപ്പിക്കപ്പെടുകയും കൊണ്ടാടപ്പെടുകയും ചെയ്ത ഒരാൾ ആ സമരം ഉയർത്തിയ പുരോഗമനമൂല്യങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിച്ചു എന്നത് കൊണ്ട് മാത്രം അതിന്റെ രാഷ്ട്രീയ-സാമൂഹിക പ്രസക്തിയും പ്രാധാന്യവും ഇല്ലാതാകുകയില്ല.
കോഴിക്കോട് ഡൌണ്‍ടൌണ്‍ റസ്റ്റൊറന്റ് അടിച്ചു തകർത്ത യുവമോർച്ചയുടെ സദാചാര പൊലിസിങ്ങ് നടപടിക്കെതിരായ പൊടുന്നനെയുള്ള പ്രതിഷേധം എന്ന നിലക്കാണ് ചുംബനസമരം ആവിഷ്ക്കരിക്കപ്പെടുന്നത്. വ്യവസ്ഥാപിത രീതികളിൽ നിന്നും വ്യത്യസ്തമായ അതിന്റെ സംഘാടനം തുടക്കം മുതൽ തന്നെ ചർച്ചയായിരുന്നു.ഫേസ് ബുക്ക് മുതലായ നവ സാമൂഹ്യ മാധ്യമങ്ങൾ ഉപയോഗിച്ച് കൊണ്ടു അയഞ്ഞ രീതിയിലുള്ള ഒരു സംഘാടനമായിരുന്നു 2014 നവംബർ 2 നു നടന്ന ചുംബനസമരത്തിന്റെത്. സവർണ്ണ ഫാസിസ്റ്റുകളും,മത സംഘടനകളും,പുരുഷാധിപത്യബോധം പേറുന്നവരും, പിന്തിരിപ്പൻ മൂല്യങ്ങളുടെ വക്താക്കളും ചുംബനസമരത്തിനെതിരെ അതുകൊണ്ട് തന്നെ ഒന്നിച്ചണിനിരക്കുകയും സമരത്തെ കായികമായി നേരിടുമെന്ന് പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്തു. സദാചാര പൊലിസിങ്ങിനെതിരെ, സവർണ്ണ ഫാസിസത്തിനെതിരെ, പുരുഷാധിപത്യ മൂല്യങ്ങൾക്കെതിരെ,നമ്മുടെ സവിശേഷ സാമൂഹ്യാവസ്ഥയിൽ ഇതിന്റെയെല്ലാം ആശയാടിത്തറയായ ബ്രാഹ്മണ്യത്തിനും,മതസങ്കുചിതത്വത്തിനും എതിരായ തുറന്ന വെല്ലുവിളിയായി ചുംബന സമരം മാറി എന്നതായിരുന്നു അതിനു കാരണം. ചുംബനസമരത്തിന്റെ ഈ രാഷ്ട്രീയ പ്രസക്തിയെ ചൂണ്ടിക്കാണിച്ചു കൊണ്ടാണ് ഞങ്ങളുടെ സംഘടനയായ ജനകീയ മനുഷ്യാവകാശ പ്രസ്ഥാനം ഉൾപ്പടെയുള്ള പുരോഗമന സംഘടനകൾ ചേർന്ന് രൂപീകരിച്ച പുരോഗമന ജനാധിപത്യ കൂട്ടായ്മ എന്ന പൊതുവേദി സമരത്തെ പിന്തുണച്ചത്‌.എന്നാൽ ഈ സമരത്തെ പിന്തുണച്ച എല്ലാവരും സമരത്തിന്റെ രാഷ്ട്രീയത്തെ സ്വാംശീകരിച്ചത് വ്യത്യസ്തമായ രീതിയിലാണ്.എന്തായാലും കേരളത്തിലെ പുരോഗമന പക്ഷത്തിന്റെ വലിയ പിന്തുണ ചുംബനസമരത്തിനു ലഭിച്ചു എന്നത് വാസ്തവമാണ്.വിവിധ സംഘടനകളും വ്യക്തികളും വ്യത്യസ്ത രീതിയിൽ സ്വാംശീകരിച്ച ചുംബന സമരത്തിന്റെ രാഷ്ട്രീയത്തിനുള്ള പിന്തുണയായിരുന്നു അത്.അല്ലാതെ ഏതെങ്കിലും വ്യക്തിക്കുള്ള പിന്തുണയായിരുന്നില്ല.അതിന്റെ അടിസ്ഥാനത്തിലാണ് ചെറുപ്പക്കാർ സവർണ്ണ ഫാസിസ്റ്റുകളുടെയും പോലീസിന്റെയും മർദ്ദനങ്ങളെ തെരുവിൽ നേരിട്ടു കൊണ്ട് ചുംബനസമരത്തിൽ പങ്കാളികളായത്. ഇപ്പോൾ രാഹുൽ ലൈംഗികകുറ്റകൃത്യത്തിന് അറസ്റ്റ് ചെയ്യപ്പെട്ടിരിക്കുന്നു.ഈ കേസ്സിൽ അയാൾ അപരാധിയോ നിരപരാധിയോ ആകാം.എന്ത് തന്നെയായാലും ചുംബനസമരത്തിന്റെ രാഷ്ട്രീയ പ്രസക്തിയും അതുയർത്തിയ പുരോഗമന മൂല്യങ്ങളും മുന്നോട്ടു പോവുക തന്നെ ചെയ്യും കാരണം രാഹുൽ എന്ന വ്യക്തിയുടെ താല്പര്യങ്ങളിൽ അല്ല സാമൂഹ്യ വികാസത്തിന്റെ ജനാധിപത്യവൽക്കരണത്തിന്റെ വിശാല താൽപര്യങ്ങളിൽ ആണ് അത് അടിസ്ഥാനപ്പെടുത്തിയിരിക്കുന്നത്‌.


എന്നാൽ ചുംബനസമരത്തെയും അതിന്റെ രാഷ്ട്രീയത്തെയും കൂടുതൽ ദൃഡീകരിക്കുകയും കൂടുതൽ ആഴത്തിലും സമഗ്രതയിലും ഉയർത്തുകയും ചെയ്യുന്നതിനുള്ള രാഷ്ട്രീയമായ കരുത്തോ, ചുംബനസമരത്തെ പിന്തുണച്ച വിവിധ ധാരകളെ ഐക്യപ്പെടുത്തി പുരോഗമന പക്ഷത്തെ ശക്തമാക്കി കൊണ്ട് സാമൂഹ്യ മുന്നേറ്റമാക്കുന്നതിനുള്ള ദീർഘവീക്ഷണമോ സമര സംഘാടകരായ "കിസ്സ്‌ ഓഫ് ലവ്" കൂട്ടായ്മക്ക് ഇല്ലാതെ പോയി എന്ന വിമർശനം ഉന്നയിക്കാതിരിക്കാൻ കഴിയില്ല. ഈ പരിമിതിയാണ് രാഹുൽ പശുപാലൻ ചുംബനസമരത്തിന്റെ ഏക പ്രതിനിധാനമായി ഉയർന്നുവരുന്നതിനു കാരണമായത്. മാവോയിസം ദർശനമായി സ്വീകരിച്ച സംഘടനകളെയും വ്യക്തികളെയും സമരത്തിൽ നിന്ന് അകറ്റാനായി ഭരണകൂടം നടത്തിയ കുപ്രച്ചരണത്തിന്റെ വക്താവായി രംഗത്ത് വന്നതോടെ മാവോയിസ്റ്റ് വിരുദ്ധതയുടെ തിമിരം ബാധിച്ച ലിബറൽ ജനാധിപത്യവാദികൾക്കിടയിൽ രാഹുലിന് ലഭിച്ച സ്വീകാര്യത ചുംബനസമരത്തിന്റെ പ്രതീകമായി അയാൾ ഉറപ്പിക്കപ്പെടുന്നതിനു കാരണമായി. രാഹുലിന്റെ പിന്നീടുള്ള ചില ഫേസ്ബുക്ക് ഇടപെടലുകളിൽ പ്രകടമായ സ്ത്രീവിരുദ്ധതയും പിന്തിരിപ്പൻമൂല്യങ്ങളും കടന്നുവരികയും ചർച്ചയാവുകയും ചെയ്തപ്പോൾ പോലും അതിൽ യാതൊരു നിലപാടും സ്വീകരിക്കാത്ത വിധം കിസ്സ്‌ ഓഫ് ലവ് കൂട്ടായ്മ ചുരുങ്ങി പോവുകയും ചെയ്തു. രാഹുൽ ഇപ്പോഴത്തെ കേസ്സിൽ ശിക്ഷിക്കപ്പെടുകയാണെങ്കിലും വിട്ടയക്കപ്പെടുകയാണെങ്കിലും കേരളത്തിലെ ലിബറൽ ജനാധിപത്യവാദികൾ ഒരു ചോദ്യത്തിന് ഉത്തരം പറഞ്ഞെ തീരു എന്ത് കൊണ്ടാണ് ചുംബനസമരം പോലെ ജനങ്ങൾക്കിടയിൽ നിന്നും ഉയർന്നു വരുന്ന സാമൂഹ്യ പ്രസ്ഥാനങ്ങൾ ജനാധിപത്യ വിരുദ്ധമായി വ്യക്തികളിൽ കേന്ദ്രീകരിക്കപ്പെടുന്നത് ? കിസ്സ്‌ ഓഫ് ലവ് ഉൾപ്പടെയുള്ള എല്ലാ സമര കൂട്ടായ്മകളും ഗൗരവമായി ഈ പ്രശ്നം ചർച്ച ചെയ്യേണ്ടിയിരിക്കുന്നു.

Saturday, November 14, 2015

France: Bloc Rouge (Maoist Unification) On Attacks in Paris Region


New attacks hit Paris. This time it was done on a grand scale, with coordination and multiple operating modes, up to the suicide bombing.

Targets were also multiple. Unlike the attack against Charlie Hebdo and Hypercacher in January, this time targets were less symbolic, more general and wanted to strike the entire population, except the attack in the Stade de France where the target could have been Francois Hollande.

The attack is claimed by ISIS.

We condemn these attacks, as we condemned the attacks in January.

But we will not shout with wolves, any more than we did in January.

We place ourselves once again on people's side, victim of attacks whose leaders are primarily the imperialists.

The different imperialist plunder the world, sowing misery, causing conflicts between people using the ethnic, religious, cultural, etc. differences between peoples. They intervene militarily, directly or indirectly, overtly and covertly. They do all this for the pillaging of raw resources, the exploitation of "cheap" labor, the establishment of local watchdogs and control of strategic areas.

In recent years, the French state is one of the most aggressive imperialism, with several external interventions of different kind: Afghanistan, Iraq, Mali (transformed into a military operation ranging from Mauritania to Chad in the Sahel region), Ivory Coast , Central African Republic, Libya, Syria, ...

It was France who armed the worst reactionaries who claim to fight for Islam in Syria ! Let us don't forget the state propaganda led by the Socialist Party against Bashar Al Assad, comprador bourgeois serving Russian and Chinese imperialists. 

France has armed the Free Syrian Army to overthrow him. The FSA was a breeding ground of the worst religious reactionaries, including Al Nusra Front, one of the worst executioner of the Syrian people. These weapons have ended up in the hands of ISIS with those recovered in Iraq mainly provided by the United States and in Libya by France ! 

On the other hand, the imperialists are enriched through major arms sales worldwide, weapons that eventually end up in the hands of groups such as ISIS in countries which the imperialists have destabilized.

These interventions are all in the name of "democracy", the "human rights", etc. But each time, it is primarily to defend the interests of French imperialism.

These interventions have reinforced, directly or indirectly, jihadist groups affiliated with al-Qaida or ISIS (more recently). And then the destabilization caused by the interference and imperialist interventions themselves serve as a pretext for interference and other interventions.

The imperialists are pyromaniac firefighters! They burn their fingers with the fire they have lit themselves! 

And as always, it is the people of the world who pay the bills.

They are the ones responsible for these attacks! ISIS and other reactionary groups would not exist if the imperialists do not sowed chaos across the planet!

Now Hollande declared the Emergency State and called the army as reinforcements. 

One hears that France is at war. Yes, France is at war, and this is not new! Too many people around the world know it, to their cost.

Our fears following the attacks are several.

Firstly, we fear that the anti-immigrant climate and particularly anti-Muslim and anti-refugees will increase. The fascists of all stripes based on an oversimplification of reality and concealing imperialist oppression and exploitation will push further their propaganda and their attacks. The division within the proletariat and the masses may strengthen. This enhances the possibilities for reactionary mass mobilization, targeting a part of the population as scapegoats.

Then, we fear that the Emergency State allows the state to permanently restrict democratic freedoms such as the right to assembly and demonstration. This is already the case in Paris. We fear a strengthening of the police state under the catchphrase "It's for your safety."

Finally, therefore, we are concerned that these phenomena facilitate access to power of an even more reactionary fringe, maybe even fascist, of the bourgeoisie. It is a possibility much more dangerous than further attacks.

We must see clearly the dynamics that take place behind these attacks. We must appoint the imperialists who seek to reshare the world as those responsible for these attacks.

The only answer is that we must develop the revolutionary struggle to bring down the system who sows misery, war, barbarism, death around the world!

Since last January, we affirm:

No national unity behind the bourgeois republic instigators of wars and misery!

Do not yield to fascist propaganda that exploits barbarism to the account of the bosses!

Let us denounce the reactionary religious criminals that serve to weaken our struggles, to divide the people and to spread dangerous feudal ideas among the masses!

Solidarity with Muslim masses who will again suffer Islamophobic wave after these attacks!

Let us close ranks around the working class, last bastion against fascism!

Bloc Rouge (Maoist Unification)

Communist Party( Maoist) Italy on the suicide bombings in France


Imperialism, and France with a role in the front row, has sown the wind in the world and now reaps the whirlwind, and the war that has sown terror and now the war comes back home.

The imperialists have created and supported the ISIS against the people and against those who interposed an obstacle to their interests, profits, oil, geopolitical control of strategic areas of the world and now the ISIS created  barbarians create suicide bombings in Paris.

Imperialism and now the French answer to the terrorist attacks in the worst possible way, with a state of emergency, the political-military-police dictatorship open striking proletarians and masses first and democratic freedoms in the country on behalf of the owners and the reaction.

French imperialism closes borders, triggering xenophobia and racism anti immigrant, imperialism indicates banlieus in fact, that in neighborhoods, in the poorer sections of Paris, the place 'terrorists', when the proletarians and the poor who are always subjected to repression, poverty, marginalization, social oppression, religious discrimination and nationalist chauvinism and racism,Imperialism and the corrupt and unpopular government ignoble Hollande called for national unity to defend the interests of the imperialist bourgeoisie French, around the system and the national economy, to suppress and quell the class struggle, that instead the workers, the exploited and the masses need to step up and do to defend their conditions living and working, their freedom and hopes of a better future.

The genuine communists, the Communist Marxist-Leninist-Maoist revolutionaries, the proletarian vanguard, the reality of the democratic opposition, anti-fascist, anti-racist and anti-imperialist organizations of the working class and the people, expressing their solidarity for the pain and death of many innocent people, 

No to imperialist war and inter-imperialist, No to reactionary wars in Syria as in Libya, as in Kurdistan in Iraq and throughout the Middle East.

No support to reactionary regimes from Israel to Egypt from Turkey of Erdogan, the monarchies of the Gulf, all the reactionary governments in the Arab world and the Middle East - against pro-imperialist forces of feudal reaction of Isis etc.

YES to support the struggling masses from Palestine to Kurdistan, from Turkey to Libya, from Iraq to the Maghreb and the anti-feudal and anti-imperialist forces around the middle east, masses fighting Isis  and are the only ones able to defeat him.

YES to the path of authentic liberation of the people, expressed by anti-imperialist people's war, to new states and societies of the new democracy in the whole area.

No to imperialist war and inter-imperialist, No to reactionary wars in Syria as in Libya, as in Kurdistan in Iraq and throughout the Middle East

No support to reactionary regimes from Israel to Egypt from Turkey of Erdogan, the monarchies of the Gulf, all the reactionary governments in the Arab world and the Middle East - against pro-imperialist forces of feudal reaction of Isis etc.

YES to support the struggling masses from Palestine to Kurdistan, from Turkey to Libya, from Iraq to the Maghreb and the anti-feudal and anti-imperialist forces around the middle east, really fighting the Isis and are the only ones able to defeat him.

YES to the path of authentic liberation of the people, expressed by anti-imperialist people's war, to new states and societies of the new democracy in the whole area.

NO to the state of emergency, no-hunting witch hunt anti-people and anti-Islamic,

No to the closure of borders, no to xenophobia, we welcome and freedom of movement for the masses of immigrants fleeing war and poverty

NO National Unity around the ruling classes, the bosses and the big business that downloading the crisis on workers and peoples around the rich and privileged strata of the imperialist metropolises, for unity among workers and people against the governments of the owners, for change social and political in favor of the masses.

Proletarian Communists - PCM Italy

Friday, July 31, 2015

ആഭ്യന്തരമന്ത്രിക്ക് സ്നേഹപൂര്‍വം


മാവോവാദി തടവുകാരായ രൂപേഷിന്‍െറയും ഷൈനയുടെയും മകള്‍ ആമി എഴുതുന്ന തുറന്ന കത്ത് - 

ബഹുമാനപ്പെട്ട ആഭ്യന്തരമന്ത്രി,

രണ്ടു മക്കളുടെ അച്ഛന്‍ എന്നനിലയില്‍, മാതാപിതാക്കളുടെ സാമീപ്യമില്ലാതെ വളര്‍ന്ന ഞങ്ങളോട് സഹതപിച്ചുകൊണ്ടുള്ള അങ്ങയുടെ തുറന്ന കത്ത് വായിക്കുകയുണ്ടായി. ഞങ്ങള്‍ക്കുവേണ്ടി ഒരു കത്തെഴുതാന്‍ അങ്ങ് കാണിച്ച സന്മനസ്സിന് നന്ദിപറയുന്നു. എങ്കിലും അങ്ങയുടെ കത്തിലെ ആത്മാര്‍ഥതയില്ലായ്മയും പൊരുത്തക്കേടുകളും യാഥാര്‍ഥ്യത്തിന് നിരക്കാത്ത കാര്യങ്ങളും തുറന്ന് സൂചിപ്പിക്കണമെന്ന് കരുതുന്നു. 




മാതാപിതാക്കളുടെ സ്നേഹമില്ലാതെ വളര്‍ന്നവരാണ് ഞാനും എന്‍െറ അനുജത്തി സവേരയുമെന്നത് വാസ്തവവിരുദ്ധമാണ്. മറ്റേതൊരു കുട്ടിയേക്കാള്‍ കൂടുതല്‍ മാതാപിതാക്കളുടെ സ്നേഹം കിട്ടിയ കുട്ടികള്‍ തന്നെയാണ് ഞങ്ങളും. എന്‍െറ കുട്ടിക്കാലത്ത് അവര്‍ പോകുന്നയിടങ്ങളിലെല്ലാം എന്നെ കൊണ്ടുപോകുമായിരുന്നു. കഴിഞ്ഞ ജനുവരി ഒന്നിന് അങ്ങ് വയനാട്ടില്‍ സന്ദര്‍ശനം നടത്തിയ ആദിവാസി കോളനിയില്‍ എന്‍െറ മാതാപിതാക്കളോടൊപ്പം എനിക്ക് അഞ്ചുവയസ്സുള്ളപ്പോള്‍തന്നെ പോയി നിന്നിട്ടുള്ളതാണ്. കൊല്‍ക്കത്തയിലും റാഞ്ചിയിലും മുംബൈയിലും ബംഗളൂരുവിലുമൊക്കെ പോകാനും വിവിധ സംസ്കാരങ്ങളും ജനങ്ങളും അവരുടെ പ്രശ്നങ്ങളുമൊക്കെ അറിയാനും കഴിഞ്ഞതും എന്‍െറ കാഴ്ചപ്പാടുകളെ വികസിപ്പിക്കുന്നതിന് കാരണമായിട്ടുണ്ട്. ഇതിന് മാറ്റമുണ്ടായത് അങ്ങയുടെ മുന്‍ഗാമികളുടെ പൊലീസ് നയങ്ങള്‍ മൂലമായിരുന്നു. എനിക്ക് 10 വയസ്സുള്ളപ്പോഴാണ് എന്‍െറ മാതാവ് ഷൈനയെയും നാലുവയസ്സുള്ള അനുജത്തി സവേരയെയും ഉള്‍പ്പെടെ അനാവശ്യമായി പൊലീസ് കസ്റ്റഡിയിലെടുത്തത്. തുടര്‍ച്ചയായ പൊലീസ് പീഡനങ്ങള്‍ മൂലം എന്‍െറ മാതാവ് ഹൈകോടതിയിലെ ജോലി രാജിവെച്ച് മുഴുവന്‍സമയ സാമൂഹിക പ്രവര്‍ത്തനങ്ങള്‍ക്കിറങ്ങുകയായിരുന്നു (മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന് തുറന്ന കത്തെഴുതിയാണ് എന്‍െറ മാതാവ് ഇത്തരം തീരുമാനമെടുത്തത്) എന്ന് അങ്ങയെ വിനയപൂര്‍വം ഓര്‍മിച്ചുകൊള്ളുന്നു. അങ്ങ് പ്രതിനിധാനം ചെയ്യുന്ന പൊലീസ് തന്നെയാണ് ഞങ്ങളെ അരക്ഷിതരാക്കിയത്. 

അങ്ങയുടെ കത്തില്‍ മറ്റാളുകള്‍ ഞങ്ങളെ തെറ്റായ വഴിയിലൂടെ നയിക്കാന്‍ സാധ്യതയുണ്ട്, അതുകൊണ്ട് ജാഗ്രത കാണിക്കണമെന്ന് എഴുതിയിട്ടുണ്ട്. യാഥാര്‍ഥ്യം മറ്റൊന്നാണ്. ഞങ്ങളുടെ വീടിന്‍െറ മുന്‍വശത്തെ വാതില്‍ ചവിട്ടിപ്പൊളിച്ച് ഒരു വാറന്‍റുമില്ലാതെ വീട് റെയ്ഡ് ചെയ്യുകയും വലിയൊരു സംഘം പൊലീസുകാര്‍ എന്നെ അപമാനിക്കുകയും ചെയ്തു. അഞ്ചുവയസ്സായ എന്‍െറ അനുജത്തിയോട് രൂപേഷിനെ കിട്ടിയാല്‍ വലിയ കല്ലുകൊണ്ട് തലക്കടിച്ച് കൊല്ലുമെന്ന് പറഞ്ഞു. തീര്‍ന്നില്ല, ഒരു സാംസ്കാരിക സംഘടനയുടെ യോഗത്തിനുപോയ എന്നെയും അനുജത്തിയെയും മാവോവാദികളാണെന്ന് പറഞ്ഞ് മഹിളാമന്ദിരത്തിലടച്ചു. അന്നും എന്‍െറ ചാരിത്ര്യശുദ്ധിയെക്കുറിച്ചായിരുന്നു അങ്ങയുടെ പൊലീസിന്‍െറ വിചാരണ. ഞാന്‍ കന്യകയാണോ, കന്യാചര്‍മം പൊട്ടിയിട്ടുണ്ടോ തുടങ്ങിയ ചോദ്യങ്ങളായിരുന്നു പൊലീസിന്‍േറത്. ഫേസ്ബുക്കിന്‍െറ പാസ്വേഡ് ചോദിച്ച പൊലീസുകാരനോട് ഉന്നത ഉദ്യോഗസ്ഥന്‍െറ മുന്നില്‍ മാത്രമേ തുറന്നുകാണിച്ചുതരാന്‍ സാധിക്കൂ എന്നുപറഞ്ഞ എന്നോട് അടുത്തകാലത്തൊന്നും പുറംലോകം കാണിക്കില്ളെന്നായിരുന്നു പൊലീസ് ഭാഷ്യം. മഹിളാമന്ദിരത്തില്‍ രാത്രിമുഴുവന്‍ കരഞ്ഞു കഴിച്ചുകൂട്ടിയ അനുജത്തിയോട് അങ്ങേക്ക് എന്താണ് പറയാനുള്ളത്? ഞങ്ങള്‍ പങ്കെടുത്ത യോഗം സംഘടിപ്പിച്ചവര്‍ക്ക് ഞങ്ങളെ തട്ടിക്കൊണ്ടുവന്നു എന്നുപറഞ്ഞ് കേസ് ചുമത്തപ്പെട്ടു. യു.എ.പി.എ പോലുള്ള ജനവിരുദ്ധ നിയമങ്ങളും തുടര്‍ച്ചയായ പൊലീസ് വേട്ടയും അവരുടെ ജീവിതത്തെ ദുസ്സഹമാക്കിയിരിക്കുകയാണിന്ന്. ഞങ്ങളെ തട്ടിക്കൊണ്ടുവന്നതല്ളെന്ന് ആവര്‍ത്തിച്ച് ഞങ്ങള്‍ പറഞ്ഞിട്ടും ഇന്നും അവരുടെ പേരിലെ പ്രധാന കേസ് തട്ടിക്കൊണ്ടുവന്നു എന്നതാണ്. ഇങ്ങനെ തുടര്‍ച്ചയായ പീഡനങ്ങളിലൂടെ നിലവിലുള്ള ജനാധിപത്യത്തിന്‍െറ പൊള്ളത്തരങ്ങളെക്കുറിച്ച് ഞങ്ങളെ മനസ്സിലാക്കിത്തന്നത് അങ്ങയുടെ പൊലീസാണ്. പൊലീസിന്‍െറ ഈ ജനാധിപത്യവിരുദ്ധ നയങ്ങളാണ് ഞങ്ങളുടെ മാതാപിതാക്കള്‍ ഉള്‍ക്കൊള്ളുന്ന ആശയങ്ങള്‍ ശരിയാണെന്ന് ഞങ്ങളെ ചിന്തിപ്പിച്ചത്. 




കുട്ടികള്‍ രക്ഷിതാക്കളുടെ കരുതലില്ലാതെ വളരുന്നതില്‍ ഉത്കണ്ഠപ്പെടുന്ന അങ്ങേക്ക്, അട്ടപ്പാടിയില്‍ പിറന്നുവീഴുമ്പോള്‍തന്നെ മരിച്ച 150ഓളം കുട്ടികളുടെ മരണത്തിന്‍െറ ഉത്തരവാദിത്തത്തില്‍നിന്ന് മാറിനില്‍ക്കാനാവുമോ? മണ്ണും വെള്ളവും വായുവും വിഷമയമാക്കുന്ന കാതിക്കുടത്തെ നീറ്റാ ജലാറ്റിന്‍ കോര്‍പറേറ്റ് കമ്പനിക്കെതിരെ സമരംചെയ്ത 10 വയസ്സുകാരനെപ്പോലും തല്ലിച്ചതച്ച പൊലീസുകാരല്ളേ അങ്ങയുടേത്? എന്‍ഡോസള്‍ഫാനും പ്ളാച്ചിമടയും അരിപ്പയും ചെങ്ങറയും കാതിക്കുടവുമടക്കം അനവധി ഭൂസമരങ്ങളും മാലിന്യത്തിനെതിരായ സമരങ്ങളുമടക്കം അനവധി ജനകീയസമരങ്ങള്‍ നടക്കുന്ന നാടായി മാറിയിരിക്കുകയാണ് കേരളം. ഇവിടെയും അനവധി കുട്ടികള്‍ ജനിക്കുന്നുണ്ട്. എന്തുകൊണ്ട് അങ്ങ് ഇവരെയൊന്നും കാണുന്നില്ല? പാര്‍ശ്വവത്കൃത വിഭാഗത്തില്‍നിന്ന് പ്രൈമറി സ്കൂളില്‍ ചേരുന്ന പകുതിയോളം കുട്ടികള്‍ അപ്പര്‍ പ്രൈമറിയിലും മുക്കാല്‍ഭാഗത്തോളം കുട്ടികള്‍ ഹൈസ്കൂളിലും എത്താത്തതിന്‍െറ ഉത്തരവാദിത്തത്തില്‍നിന്ന് ഒഴിഞ്ഞുമാറാന്‍ കഴിയുമോ? വിദ്യാഭ്യാസമേഖല വാണിജ്യവത്കരിക്കപ്പെടുന്നതിന്‍െറ ഭാഗമായി പതിനായിരക്കണക്കിലധികം ആളുകള്‍ വിദ്യാഭ്യാസ ലോണിന്‍െറ പേരില്‍ കടക്കെണിയില്‍പെടുന്നതും ആത്മഹത്യകള്‍ പെരുകുന്നതും കണ്ടില്ളെന്ന് നടിക്കാനാകുമോ?




നശീകരണമല്ല, നിര്‍മാണമാണ് നടത്തേണ്ടതെന്ന് അങ്ങയുടെ കത്തില്‍ ഉണ്ടായിരുന്നതാണ്. ഭൂമിയും പട്ടയവും ഇല്ലാത്തതിനാല്‍ കഷ്ടപ്പെടുന്ന ആദിവാസികളെക്കുറിച്ചും കാര്‍ഷികോല്‍പന്നങ്ങള്‍ക്ക് വില ലഭിക്കാത്തതിനാല്‍ അവര്‍ നരകിക്കുന്നതിനെക്കുറിച്ചും ഒക്കെയുള്ള ഒരു തുറന്നകത്ത് കഴിഞ്ഞ ഡിസംബറില്‍ എന്‍െറ പിതാവ് രൂപേഷ് അങ്ങേക്കെഴുതിയിരുന്നത് ഞാന്‍ വായിച്ചു. അങ്ങ് പ്രതിനിധാനം ചെയ്യുന്ന സര്‍ക്കാര്‍ നയങ്ങളില്‍ തകര്‍ന്നുകൊണ്ടിരിക്കുന്ന ആദിവാസികളും തോട്ടംതൊഴിലാളികളും കര്‍ഷകരും അനുഭവിക്കുന്ന ദുരിതങ്ങളാണ് ആ തുറന്നകത്തില്‍ ഞാന്‍ വായിച്ചത്. എന്നാല്‍, ഈ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് അങ്ങ് ഒരു മുന്‍കൈയെടുത്തുമില്ല. ഹൈവേ സ്വകാര്യവത്കരണം, കാതിക്കുടം പോലുള്ള മലിനീകരണം, കുടിയൊഴിപ്പിക്കലുകള്‍ എന്നിങ്ങനെ നിരവധി ജനവിരുദ്ധ നയങ്ങളിലൂടെ ജനജീവിതം നശിപ്പിക്കുകയാണ് അങ്ങും അങ്ങ് പ്രതിനിധാനംചെയ്യുന്ന സര്‍ക്കാറും ചെയ്യുന്നതെന്നാണ് എനിക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞത്. 

അങ്ങ് ഞങ്ങളുടെ മാതാപിതാക്കളെ അക്രമികളെന്ന് വിളിച്ചേക്കും. അങ്ങേക്കും അങ്ങയുടെ പൂര്‍വപിതാക്കള്‍ക്കും അത് അക്രമംതന്നെയാണ്. ഭഗത്സിങ്ങും സുഭാഷ് ചന്ദ്ര ബോസും മാത്രമല്ല, കൊളോണിയലിസത്തിനെതിരെ നിന്നവരെല്ലാം അന്നത്തെ അധികാരികള്‍ക്ക് അക്രമികളായിരുന്നു. ജനവിരുദ്ധ നിയമങ്ങളും കാലാപാനികള്‍പോലുള്ള തടവറകളുമൊക്കെയാണ് അവരെ നേരിട്ടത്. ഇന്ന് അങ്ങും എന്‍െറ മാതാപിതാക്കളടക്കമുള്ളവരെ അതേ രീതിയില്‍തന്നെയാണല്ളോ നേരിടുന്നത്. എന്നാല്‍, നമ്മുടെ നാട്ടിലെ സാധാരണക്കാരായ ജനങ്ങള്‍, ദരിദ്രരായ ജനങ്ങള്‍ എന്‍െറ മാതാപിതാക്കളെ അക്രമികളായി കരുതുന്നില്ല. അവരുടെ ആശയങ്ങള്‍ക്ക് മുമ്പിലാത്തവിധം കേരളത്തില്‍ ഇന്ന് സ്വീകാര്യത ലഭിക്കുന്നത് അതുകൊണ്ടാണ്. സ്വന്തം ഭാവിയും സ്ഥാനമാനങ്ങളും സമ്പാദ്യങ്ങളും ഉണ്ടാക്കാനായല്ല എന്‍െറ മാതാപിതാക്കള്‍ ഇറങ്ങിത്തിരിച്ചത്; അവര്‍ മുന്നോട്ടുവെച്ച ആശയങ്ങള്‍ക്കുവേണ്ടിയായിരുന്നു; ഇന്ത്യയിലെയും കേരളത്തിലെയും ബഹുഭൂരിപക്ഷം ജനങ്ങള്‍ക്കുവേണ്ടിയായിരുന്നു; എനിക്കും എന്‍െറ അനുജത്തിക്കും വേണ്ടിയായിരുന്നു. തടവറകള്‍ അവരുടെ പോരാട്ടം തടയുകയാണ്. യു.എ.പി.എ-എന്‍.എസ്.എ കൊണ്ട് നിങ്ങള്‍ അവരെ വീണ്ടും വീണ്ടും ചങ്ങലക്കിടുന്നു. അതുകൊണ്ടാണ്, അവരുടെ മക്കളായതില്‍ ഞങ്ങള്‍ അഭിമാനിക്കുന്നുവെന്ന് പറഞ്ഞത്. 




വ്യക്തിപരമായി എനിക്കെന്തും തുറന്നുപറയാനും പങ്കുവെക്കാനും എന്‍െറ മാതാപിതാക്കളോട് കഴിഞ്ഞിരുന്നു. എന്‍െറ സ്വകാര്യങ്ങള്‍പോലും. നല്ല സുഹൃത്തുക്കളായാണ് അവര്‍ ഞങ്ങളെ വഴിനടത്തിയത്, ദൂരെയാണെങ്കിലും. ഈയടുപ്പം അങ്ങേക്ക് മനസ്സിലാകില്ല. വിദ്യാര്‍ഥികാലം മുതലേ സാമൂഹികപ്രവര്‍ത്തകനാണെന്ന് അവകാശപ്പെടുന്ന അങ്ങ് എന്തുകൊണ്ടാണ് അങ്ങയുടെ മക്കളെ ആ വഴിയില്‍ നടത്താത്തത്? എന്തുകൊണ്ടാണ് അവരെ കരിയറിസ്റ്റുകളാക്കുന്നത്? സാമൂഹികപ്രവര്‍ത്തകരായ എന്‍െറ മാതാപിതാക്കള്‍ ഞങ്ങളും ആ വഴി തെരഞ്ഞെടുക്കണമെന്നാണ് ആഗ്രഹിക്കുന്നത്. അവരുടെ വഴിയെക്കുറിച്ച് ആത്മവിശ്വാസം ഉള്ളതുകൊണ്ടാണ് അവര്‍ അങ്ങനെ ആലോചിക്കുന്നത്. ആത്മവിശ്വാസം ഇല്ലാത്തതുകൊണ്ടായിരിക്കുമല്ളേ അങ്ങ് ഇതാഗ്രഹിക്കാതിരുന്നത്....


ഇങ്ങനൊരു കത്തെഴുതിയതില്‍ ഞങ്ങള്‍ക്ക് ഒരുപാട് സന്തോഷമുണ്ട്. ഞങ്ങള്‍ക്കായി അങ്ങയുടെ വിലപ്പെട്ട സമയം മാറ്റിവെച്ചതില്‍ സന്തോഷമുണ്ട്.

ബഹുമാനപൂര്‍വം,
ആമി


Source  മാധ്യമം  

Thursday, July 2, 2015

ബംഗാൾ തുറിച്ചുനോക്കുമ്പോൾ സിപിഎം എന്ത് ചെയ്യും?

നിരീക്ഷകൻ

അഴിമതിയിൽ മുങ്ങിക്കുളിച്ച ഉമ്മൻ ചാണ്ടി സർക്കാരിന് ഷോക്ക് ട്രീറ്റ്മെന്റ് ആകുമെന്ന് കരുത്തപ്പെട്ട അരുവിക്കര ഉപതെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെ കേരളത്തിലെ മുഖ്യധാരാ ഇടതുപക്ഷം ഷോക്കടിച്ചുനില്ക്കുന്ന ചിത്രമാണ് തെളിഞ്ഞുവന്നിരിക്കുന്നത്. ബിജെപിയുടെ കടന്നുകയറ്റം ഇരുമുന്നണികൾക്കും ഭീഷണിതന്നെയെങ്കിലും കേരളവും ബംഗാളിന്റെ വഴിയേതന്നെയോ എന്നതായിരിക്കും മുഖ്യധാരാ ഇടതിന്റെ ഉറക്കം കെടുത്തുന്ന ചോദ്യം. കേരളം ഇന്നേവരെ കാണാത്തതരത്തിൽ അഴിമതിയിൽ മുങ്ങിയ ഒരു സർക്കാരിന്റെ മുഖ്യമന്ത്രി ഇത് ഭരണത്തിന്റെ വിലയിരുത്തലാണെന്ന് പറയുമ്പോൾ അന്തംവിട്ടുനിൽക്കാനേ സിപിഎം നയിക്കുന്ന ഇടതുപക്ഷത്തിന് കഴിയുന്നുള്ളൂ. കേവലം ഒരു ഉപതെരഞ്ഞെടുപ്പ് പരാജയം എന്നതിലപ്പുറം സിപിഎമ്മിനെ സംബന്ധിച്ചിടത്തോളം അവരുടെ നിലനിൽപ്പ്‌ തന്നെയാണ് അപകടത്തിലായിരിക്കുന്നത്. ബംഗാളിൽ അടുത്തകാലത്തൊന്നും ഒരു തിരിച്ചുവരവ് സ്വപ്നംപോലും കാണാൻ കഴിയാത്ത സിപിഎമ്മിനെ സംബന്ധിച്ചിടത്തോളം കേരളത്തിലും തിരിച്ചടിയേൽക്കുന്നതോടെ ഇന്ത്യയിൽ നിന്ന് തന്നെ തുടച്ചുനീക്കപ്പെടുമെന്ന സ്ഥിതിവിശേഷമാണ് സംജാതമാകുന്നത്.




ഇലക്ഷൻ പരാജയത്തിനുശേഷം സിപിഎമ്മിന്റെ വിലയിരുത്തൽ അരുവിക്കരയിൽ യു ഡി എഫ് നേടിയത് അധികാരവും പണവും മദ്യവും ഉപയോഗിച്ച് നേടിയ വിജയമെന്നാണ്. ഭരണവിരുദ്ധവികാര വോട്ടുകൾ ബിജെപി ഭിന്നിപ്പിച്ചു എന്ന് പാർട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും സർക്കാരിന്റെ ന്യൂനപക്ഷപ്രീണനംകൊണ്ട് ബിജെപി നേട്ടമുണ്ടാക്കിയെന്നും അതാണ്‌ എൽ ഡി എഫിന്റെ പരാജയത്തിന് കാരണമെന്ന് പ്രതിപക്ഷ നേതാവ് അച്ചുതാനന്ദനും വിലയിരുത്തുമ്പോൾ സിപിഎം ഒരു പാഠവും പഠിക്കാൻ തയ്യാറല്ല എന്നതാണ് ഇതിൽ നിന്നെല്ലാം വ്യക്തമാകുന്നത്. കോടിയേരിയുടെ വിലയിരുത്തലിൽ പറയുന്നതുപോലെ തങ്ങൾക്ക് കിട്ടേണ്ടിയിരുന്ന വോട്ടുകളാണ് ബിജെപി നേടിയതെങ്കിൽ അത് തീർച്ചയായും സിപിഎമ്മിന് അപായ സൂചനയാണ് നൽകുന്നത്. അടുത്ത നിയമസഭ തെരഞ്ഞെടുപ്പ് കാലത്തും മോഡി പ്രഭാവം തുടരുമെന്നതിനാൽ ബിജെപിയുടെ വോട്ട് ശതമാനം ഉയർന്നുനിൽക്കാൻ തന്നെയാണ് സാധ്യത. ബിജെപി നേടുന്ന വോട്ടുകൾ തങ്ങളുടെ അക്കൗണ്ടിൽ നിന്നാണ് പോകുന്നതെന്ന് സിപിഎം നേതാവ് പറയുമ്പോൾ അത് ആ പാർട്ടിയെക്കുറിച്ച് ചില സംശയങ്ങൾ ഉയർത്താം. ഒരു കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ വോട്ടർമാർക്ക് അത്ര പെട്ടെന്ന് തീവ്രവലതുപക്ഷ, ഹിന്ദുത്വ പാർട്ടിയുടെ വോട്ടർമാരായി മാറുവാൻ കഴിയുമോ?ഇവിടെ സിപിഎമ്മിന്റെ മതേതര, കമ്മ്യൂണിസ്റ്റ് പൊയ്മുഖങ്ങൾ അഴിഞ്ഞുവീഴുന്ന കാഴ്ച നാം കാണുന്നു. ഏറെക്കാലമായി സിപിഎം പുലർത്തിപോരുന്ന മൃദുഹിന്ദുത്വ നിലപാടുകൾ പരസ്യമാണ്. മലപ്പുറത്ത് എന്തുകൊണ്ടാണ് റിസൾട്ട് കൂടുന്നതെന്ന അച്ചുതാനന്ദന്റെ സംശയങ്ങളും കർക്കിടകമാസത്തിൽ പാർട്ടി ചടങ്ങുകളിൽ രാമായണ പാരായണം നടത്തുന്നതുമെല്ലാം ഈ മൃദു ഹിന്ദുത്വ നിലപാടിന്റെ ഭാഗം തന്നെയാണ്. ഇലക്ഷൻ റിസൾട്ട് വന്നതിനുശേഷം വി എസ് പറഞ്ഞതും സംസ്ഥാന സർക്കാരിന്റെ ന്യൂനപക്ഷ പ്രീണനമാണ് ബിജെപിക്ക് വോട്ട് കൂടാൻ കാരണമെന്നാണ്. ഇപ്രകാരം ഹൈന്ദവവൽക്കരിക്കപ്പെട്ട പാർട്ടിയിൽ നിന്നാണ് അണികളും വോട്ടർമാരും യഥാർത്ഥ ഹിന്ദുത്വം തേടിപോകുന്നത്. ഒറിജിനൽ ഉള്ളപ്പോൾ വ്യാജനെന്തിന്?

വികസനരംഗത്തേക്ക് വരുമ്പോഴും സിപിഎം ഒരു വലതുപക്ഷ പാർട്ടിയായി മാറുന്ന കാഴ്ച നാട്ടുകാർ കാണുന്നു.ഫൈനാൻസ് മൂലധനത്തിന്റെ തലസ്ഥാനമാക്കി, റിയൽ എസ്റ്റെയ്റ്റ് ഹബ്ബാക്കി കേരളത്തെ മാറ്റാൻ ശ്രമിക്കുന്ന വലതുപക്ഷത്തോട് ഒരു കമ്മ്യൂണിസ്റ്റ് പാർട്ടി മത്സരിക്കുന്ന ദയനീയാവസ്ഥയാണ് ഇന്ന് കേരളത്തിൽ മെട്രോ റയിലും സ്മാർട്ട് സിറ്റികളുമാണ് മുന്നോട്ടുള്ള വഴിയെന്ന് വലതുപക്ഷം പറയുമ്പോൾ സിപിഎമ്മിന് മറുത്തൊന്നും പറയാനില്ല. ജനങ്ങളെ തൊഴിൽ അഭയാർഥികളാക്കിയും ഗ്രാമങ്ങളെ പാപ്പരീകരിച്ച് നഗരവല്ക്കരണം നടത്തിയും വികസനം മുന്നേറുമ്പോൾ സൃഷ്ടിക്കപ്പെടുന്ന ഗതാഗത പ്രശ്നത്തിന് റിയൽ എസ്റ്റേറ്റ് നിക്ഷേപപദ്ധതിയായ മെട്രോ റയിൽ പരിഹാരമായി നിർദ്ദേശിക്കപ്പെടുമ്പോൾ മെട്രോ റയിൽ പദ്ധതി കൂടുതൽ വേഗത്തിലാക്കുന്നതിനും അത് കൂടുതൽ പ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതിനും മനുഷ്യചങ്ങല സംഘടിപ്പിക്കുകയാണ് സിപിഎം. തലതിരിഞ്ഞ ഈ വികസന നയങ്ങളെ ചോദ്യം ചെയ്യാനോ സവിശേഷമായ കമ്മ്യൂണിസ്റ്റ് ബദലുകൾ ജനങ്ങൾക്കുമുന്പാകെ അവതരിപ്പിച്ച് അതിനായി പോരാട്ട രംഗത്തിറങ്ങാനോ കെൽപ്പില്ലാത്ത പാർട്ടിയായി മാറിയിരിക്കുന്നു ഇന്ന് സിപിഎം.



സാമൂഹ്യ മാറ്റത്തിനായി പോരാടുന്ന ഒരു യഥാർത്ഥ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് പാർലമെന്ററി പാതയിൽ, വോട്ട് ബാങ്ക് രാഷ്ട്രീയത്തിൽ, നിന്നുകൊണ്ട്  പ്രവർത്തിക്കാൻ കഴിയുമോ എന്നതാണ് ഇവിടെ ഉയർന്നുവരുന്ന ചോദ്യം.ഇല്ല എന്ന് ഉത്തരം പറയാൻ സിപിഎം തന്നെ സാഖ്യം. ജാതി നശീകരണത്തിനും യഥാർത്ഥ മതേതരത്വം സാധ്യമാക്കുവാനുമെല്ലാംതന്നെ കടുത്ത സാമൂഹ്യ സംഘർഷങ്ങളിലൂടെ സമൂഹം കടന്നുപോകേണ്ടതായിവരും. അത്തരം സംഘർഷങ്ങളിൽ ശരിയായ രീതിയിൽ ഇടപെടാൻ വോട്ട് ബാങ്കിൽ കണ്ണുനട്ടിരിക്കുന്നവർക്ക് കഴിയാതെവരും. വികസനകാര്യത്തിലാവട്ടെ ലോകമെമ്പാടും തീവ്ര വലതുപക്ഷത്തിന്റെ തേരോട്ടം നടക്കുമ്പോൾ ഏതെങ്കിലുമൊരു തുരുത്തിൽ വലതുപക്ഷ ചട്ടക്കൂടിൽ നിൽക്കുന്നവർക്ക് സവിശേഷമായൊരു കമ്മ്യൂണിസ്റ്റ് അജണ്ട മുന്നോട്ട് കൊണ്ടുപോകാൻ കഴിയാതെവരും. നിലവിലുള്ള വ്യവസ്ഥിതിയുടെ നയങ്ങൾ ഏറിവന്നാൽ ചില ഇടതുപക്ഷ പ്രതീതികൾ സൃഷ്ടിച്ച് നടപ്പാക്കലല്ലാതെ അവർക്കുമുന്നിൽ വേറെ വഴിയുണ്ടാകില്ല. അതല്ലെങ്കിൽ ഇന്ത്യയിലെ വിപ്ലവ ഇടതുപക്ഷം ചെയ്യുന്നതുപോലെ  പോരാട്ടപാതയിലിറങ്ങുകയും  വിപ്ലവശ്രമങ്ങളിൽ ഏർപ്പെടുകയും ഇന്ത്യയെന്ന വിശാല രാജ്യത്തിന്റെ സാധ്യതകളെ ഉപയോഗപ്പെടുത്തി അതിനെ ലോകവിപ്ലവത്തിന്റെ നങ്കൂരമാക്കുകയും ചെയ്യുക എന്നതാണ്  ഒരു കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് ചെയ്യാവുന്നത്.

ഇവിടെ സിപിഎം അഭിമുഖീകരിക്കുന്ന പ്രതിസന്ധി കടുത്തതാണ്. സവർണ വലതുപക്ഷവൽക്കരിക്കപ്പെടുന്ന ജനവിഭാഗങ്ങളുടെ ആശയാഭിലാഷങ്ങളെ തൃപ്തിപ്പെടുത്താൻ സിപിഎം മത്സരിക്കുമ്പോൾ യഥാർത്ഥ ബിജെപിയും യഥാർത്ഥ കോണ്‍ഗ്രസ്സുമുള്ളപ്പോൾ ഡൂപ്പ്ലിക്കെറ്റ് ബിജെപിയും ഡൂപ്പ്ലിക്കെറ്റ് കോണ്‍ഗ്രസ്സും എന്നതിന് എന്നതായിരിക്കും ജനം ചിന്തിക്കുക.































Saturday, June 20, 2015

യോഗ ദിനം ; തിരിച്ചറിയപ്പെടാതെപോകുന്ന ഫാസിസ്റ്റ് അജണ്ട

കൂപ്പർ

ശാസ്ത്രമുന്നേറ്റങ്ങളുടെയും മറ്റും ഫലമായി ഒരു വശത്ത് നിരവധി രോഗങ്ങൾ നിർമാർജനം ചെയ്യപ്പെടുകയും ആയുർദൈർഘ്യം വർദ്ധിക്കുകയും ചെയ്തിട്ടുണ്ടെങ്കിലും ജീവിതശൈലീ രോഗങ്ങൾ ഉൾപ്പടെയുള്ള രോഗങ്ങൾ പൊതുവെ പെരുകിവരികയാണ് എന്നത് ഒരു വസ്തുതയാണ്. മുൻകാലങ്ങളിൽ വസൂരിയും മറ്റും പടർന്നുപിടിക്കുന്നതിനുസമാനമെന്നു തന്നെ പറയാം ഇന്ന് ക്യാൻസറിന്റെയും മറ്റും വ്യാപനം. ഈ സാഹചര്യത്തിൽക്കൂടിയാണ് ഇന്ത്യയിലും പുറത്തും യോഗാഭ്യാസ മുറകൾ വൻതോതിൽ സ്വീകാര്യത നേടിക്കൊണ്ടിരിക്കുന്നത്. യോഗയുടെ ഈ  വർദ്ധിച്ച സ്വീകാര്യതയുടെ ചുവടുപിടിച്ചാണ് ജൂണ്‍ 21 അന്തർദേശീയ യോഗ ദിനമായി ആചരിക്കാൻ ഇന്ത്യ പ്രേരണ ചെലുത്തുന്നതും അത് അംഗീകരിക്കപ്പെടുന്നതും. എല്ലാ ദിനവും എതെങ്കിലുമൊക്കെ പ്രത്യേക ദിനമായി മാറിയിരിക്കുന്ന ഇക്കാലത്ത്  ഇന്ത്യൻ എംബസികളിൽ നടക്കുന്ന ചടങ്ങുകൾ ഒഴിച്ചുനിർത്തിയാൽ വിദേശങ്ങളിൽ പറയത്തക്ക ചലനമൊന്നും യോഗദിനം ഉളവാക്കാനിടയില്ല. ഏറിവന്നാൽ യോഗ പഠിപ്പിക്കുന്ന സെന്ററുകളിലും എന്തെങ്കിലുമൊക്കെ പരിപാടികൾ നടന്നേക്കും. അതെന്തായാലും ഒന്നും അത്രമേൽ നിഷ്കളങ്കമല്ലാത്ത ഇന്ത്യയിൽ സ്ഥിതി അതല്ല. ഇന്ത്യൻ ഭരണകൂടം വൻതോതിൽ പണം മുടക്കി പ്രചാരവേലകൾ നടത്തി സംഘടിപ്പിക്കുന്ന യോഗ ദിനാചരണത്തിന് അപായകരമായ മാനങ്ങളാണ് ഉള്ളത്. സ്വന്തം സംസ്കാരമഹിമയിൽ അമിതമായി ഊറ്റം കൊള്ളൽ തീവ്ര വലത് ഫാസിസത്തിന്റെ മുൻ അവതാരങ്ങളുടെ മുഖമുദ്രയായിരുന്നു.  ഇന്ത്യയിൽ ഇന്ന് പിടിമുറുക്കിയിരിക്കുന്ന സവർണ ഹൈന്ദവ ഫാസിസവും അതിൽ നിന്നും വ്യത്യസ്തമല്ല.  കെങ്കേമമായി കൊണ്ടാടുന്ന യോഗ ദിനാചരണത്തിന്റെ അപായകരമായ മാനങ്ങൾ തിരിച്ചറിയാൻപോലും കഴിയുന്നില്ലെന്നതാണ്, പക്ഷെ, ഇന്ത്യയിലെ ഫാസിസ്റ്റ് വിരുദ്ധ ശക്തികൾ എന്നവകാശപ്പെടുന്ന  ഇടതുപക്ഷത്തിന്റെയും ജനാധിപത്യവാദികലുടെയും നില പരിതാപകരമാക്കുന്നത്.



സിന്ധൂ നദീതട സംസ്കാരത്തിൽ നിന്നും വികസിച്ചത് എന്ന് കരുതപ്പെടുന്ന യോഗാഭ്യാസ മുറകൾ തീർച്ചയായും വ്യായാമമുറകൾ എന്ന നിലയിൽ ലോകമെമ്പാടും സ്വീകാര്യത നേടുന്നുണ്ട്. യോഗ ആവിഷ്കരിച്ച ആചാര്യന്മാർ മനുഷ്യശരീരത്തിന്റെ അനാട്ടമിവരെ മനസിലാക്കിയിരുന്നവരാകാം എന്നുംമറ്റും ഇന്ന് കരുതപ്പെടുന്നുമുണ്ട്. ആധുനിക ശാസ്ത്രവും യോഗാഭ്യാസ മുറകൾ ശാരീരികവും മാനസികവുമായ ആരോഗ്യത്തിന് ഉത്തമമാണ് എന്ന് അഭിപ്രായപ്പെടുന്നുണ്ട്. ആ നിലയ്ക്ക് യോഗ അഭ്യസിക്കുന്നത് നല്ലത് തന്നെ. ഇന്നത്തെ വിപണിക്കൊത്ത ചരക്കായി രൂപാന്തരം പ്രാപിക്കുന്നതിൽ വിജയിച്ചിട്ടുന്ടെങ്കിലും യോഗ എന്നത് കേവലം വ്യായാമമുറകൾ മാത്രമല്ല എന്നിടത്താണ് പക്ഷെ, യോഗ ദിനാചരണത്തിന്റെ നിഷ്കളങ്കത നഷ്ടപ്പെടുന്നത്. സിന്ധൂ നദീതട സംസ്കാരത്തിൽ വികസിപ്പിക്കപ്പെട്ട യോഗ അടിസ്ഥാനപരമായി ഭാരതീയ തത്വചിന്തകളിൽ പ്രമുഖമായ ആറെണ്ണത്തിൽ ഒന്നാണ്. ഭൗതികവാദാടിത്തറയുള്ള സാംഖ്യയോട് അടുത്തുനിൽക്കുന്നതെങ്കിലും യോഗ അടിസ്ഥാനപരമായി ആശയവാദം തന്നെയാണ്. ജീവാത്മാവിനെ (individual consciousness)  പരമാത്മാവിൽ (universal consciousness)  ലയിപ്പിക്കുക എന്നതാണ് യോഗയുടെ പരമമായ ലക്‌ഷ്യം തന്നെ. ജൈന, ബുദ്ധ മതങ്ങളിലേക്ക് സ്വീകരിക്കപെടുകയും തന്ത്രയായി രൂപാന്തരം പ്രാപിക്കുമ്പോഴുമെല്ലാം യോഗയുടെ ലക്‌ഷ്യം നിർവാണവും മോക്ഷവുമൊക്കെ തന്നെയായി തുടരുന്നു. ഹിന്ദു ദൈവമായ ശിവനാണ് ആദ്യത്തെ യോഗ ഗുരു എന്ന് പറയുന്നുവെങ്കിലും യോഗയ്ക്ക് സെക്കുലർ പരിവേഷം നേടാനാകുന്നത് അത് പരമാത്മാവിലേക്ക് അതല്ലെങ്കിൽ ദൈവത്തിലേക്കുള്ള ഒരു പാതയാണ് എന്നതുകൊണ്ടുകൂടിയാണ്. സൂര്യനമസ്കാരത്തെ ഈശോനമസ്ക്കാരമായും ഓംകാര മന്ത്രത്തെ തങ്ങളുടെ മതത്തിലെ പ്രാർഥനകൾ കൊണ്ട് പകരംവെച്ചും ക്രിസ്ത്യൻ, മുസ്ലീം സമുദായങ്ങളും ഇന്ന് യോഗ പരിശീലനം നടത്തുന്നുണ്ട്.  യോഗ ദിനത്തോട് അപൂർവ്വം ചില ന്യൂനപക്ഷ സംഘടനകളുടേത്   ഒഴിച്ചാൽ കാര്യമായ എതിർപ്പില്ലെന്ന് മാത്രമല്ല കൂടുതൽ ന്യൂനപക്ഷ സംഘടനകളും അനുകൂലിച്ച് രംഗത്ത് വരികയാണ് ചെയ്തിരിക്കുന്നത്. വെല്ലുവിളിയായി വരുന്ന ഏതിനെയും സ്വാംശീകരിച്ച് ഇല്ലാതാക്കുന്ന ഹിന്ദുമതത്തിന്റെ സാമർത്ഥ്യമാണ് അപ്പോൾ നമ്മൾ കാണുന്നത്. ക്രിസ്ത്യാനിയായാലും മുസ്ലീമായാലും ഭാരതീയരെല്ലാം ഹിന്ദുക്കളാണെന്ന സംഘപരിവാറിന്റെ യുക്തി ഇവിടെ പ്രവർത്തന ക്ഷമമാകുന്നു.

യോഗ വ്യായാമമുറകൾ എന്ന നിലയിലോ ആത്മീയ പ്രയോഗമെന്ന നിലയിലോ സ്വീകരിക്കാൻ വ്യക്തികൾക്ക് സ്വാതന്ത്ര്യമുണ്ട്. യോഗയുടെ തത്വചിന്തയെ പിൻപറ്റാൻ തൽപരരായവർക്ക് അതുമാവാം. പക്ഷെ, പ്രശ്നമിതാണ്; യോഗ പ്രചരിപ്പിക്കേണ്ടത് ഭരണകൂടമാണോ? വ്യത്യസ്ത ജനവിഭാഗങ്ങളും ചിന്താധാരകളും നിലവിലുള്ള ഒരു രാജ്യത്ത് ഭരണകൂടത്തിന്റെ ദർശനം പൗരർക്കുമേൽ അടിച്ചേൽപ്പിക്കുന്നത് ഫാസിസമല്ലാതെ മറ്റെന്താണ്? ഇന്ത്യയുടെ ഔദ്യോഗിക മതം ഹിന്ദുമതമാക്കുന്ന ഈ ഒളിച്ചുകടത്തൽ എന്തുകൊണ്ടാണ് തിരിച്ചറിയപ്പെടാതെ പോകുന്നത്.  യോഗദിനാചരണത്തിന്റെ സർക്കാർ വെബ്സൈറ്റിൽ തന്നെ ഇതുമായി ബന്ധപ്പെട്ട നിലപാട് വ്യക്തമാണ്. കേവലം വ്യായാമ മുറ എന്ന രീതിയിലല്ല, സമഗ്രമായ ഒരു ആത്മീയജീവിത ദർശനമായി തന്നെയാണ് യോഗയെ ഇതിൽ അവതരിപ്പിച്ചിരിക്കുന്നത്.

ഇനി, കേവലം വ്യായാമമുറ എന്ന നിലയിൽ മാത്രമാണ്  യോഗ ഇന്ത്യയിൽ ഔദ്യോഗികമായി പ്രചരിപ്പിക്കപ്പെടുന്നതെങ്കിൽപോലും ഇന്ത്യക്കാരുടെ ആരോഗ്യത്തിനും മനസുഖത്തിനും നിലവിൽ യോഗയുടെ അഭാവമാണോ കാരണം എന്ന ചോദ്യമുയരുന്നു. ഇന്നും ലോകത്ത് പട്ടിണിയും പോഷകാഹാരക്കുറവുംകൊണ്ട് മനുഷ്യർ മരിച്ചുവീഴുന്നതിന്റെ കാരണം യോഗ പഠിക്കാത്തതാണോ? ദുരമൂത്ത മുതലാളിത്ത ചൂഷണം നമ്മുടെ വായുവിനെയും ജലത്തെയും മലിനീകരിക്കുമ്പോൾ, നമ്മുടെ വനങ്ങൾ വെട്ടി നശിപ്പിക്കുമ്പോൾ അതിനുകൂട്ടുനിൽക്കുന്നവർ പൗരരുടെ ആരോഗ്യത്തിൽ കരുതലുള്ളവരാണ് എന്നുപറയുമ്പോൾ അതെങ്ങനെ വിശ്വസനീയമാകും. നാനാവിധ ചൂഷണങ്ങളിൽ ജനങ്ങൾ നട്ടംതിരിയുമ്പോൾ, ഒരു ചെറുവിഭാഗത്തിന്റെ ചൂഷണം നിമിത്തം ബഹുഭൂരിപക്ഷത്തിനും നിലനിൽക്കാൻ തന്നെ കഷ്ടപ്പെടേണ്ടിവരുമ്പോൾ ജീവിതശൈലീരോഗങ്ങൾ ഉൾപ്പടെയുള്ളവ അവരെ എങ്ങനെ പിടികൂടാതിരിക്കും? ജാതി, ലിംഗ വിവേചനങ്ങളും ദേശീയ അടിച്ച്ചമർത്തലുകളും അതേപടി നിലനിർത്തി യോഗയിലൂടെ മാനസിക സ്വാസ്ഥ്യം കൈവരുത്താം എന്ന് പറയുന്നവർക്ക് എന്ത് ആത്മാർഥതയാണുള്ളത്.




യോഗയുടെ തുടക്കം എങ്ങനെയായിരുന്നാലും ഇന്ത്യപോലെ അന്തരീക്ഷവായുവിൽവരെ ജാതി നിലനിന്നിരുന്ന , ഇന്നും നിലനിൽക്കുന്ന നാട്ടിൽ യോഗ ദര്ശനവും തീർച്ചയായും മേൽജാതികളുടെ ദർശനമായിതന്നെയാണ് നിലകൊണ്ടിട്ടുള്ളത്. അല്ലെങ്കിൽത്തന്നെ അധ്വാനഭാരം മുഴുവൻ ചുമക്കേണ്ടിവന്നവർക്ക് മേൽജാതികളെപ്പോലെ തൊഴിലെടുക്കാതെ ചൂഷണം മാത്രം കലയാക്കിയവരെപ്പോലെ യോഗാഭ്യാസം നടത്തി മോക്ഷപ്രാപ്തി നേടൽ എളുപ്പമായിരുന്നില്ലല്ലോ.

ഇപ്രകാരം യോഗ എന്നത് നിഷ്കളങ്കമായ ഒരു വ്യായാമമുറ എന്നതിനുമപ്പുറമാകുമ്പോൾ യോഗദിനത്തിനും നിരവധിയായ വിവക്ഷകൾ കൈവരുന്നു. ഇത് തിരിച്ചറിയുകയും ഒളിച്ചുകടത്തപ്പെടുന്നതിനെ പ്രതിരോധിക്കുകയും വേണ്ടിയിരിക്കുന്നു. നിർഭാഗ്യവശാൽ യുക്തിവാദികൾ മുതൽ കമ്മ്യൂണിസ്റ്റുകളും സ്വത്വവാദികളും വരെ ഇതിനെ ഗൗരവമായി കാണുന്നില്ല എന്നത് ആശങ്കാജനകമാണ്.

(കഴിഞ്ഞ  രണ്ടുമാസമായി യോഗ പരിശീലിക്കുന്ന വ്യക്തി തന്നെയാണ് കുറിപ്പെഴുതിയിരിക്കുന്നത്  . ഇവിടെ പ്രകടിപ്പിച്ചിരിക്കുന്ന അഭിപ്രായങ്ങൾ Team socialistplatform ന്റെതല്ല)













Wednesday, June 17, 2015

മഹാരാജാസിലെ സ്വയംഭരണവിരുദ്ധ സമരം കുട്ടിക്കുരങ്ങിനെക്കൊണ്ട് ചുടുചോറ് വാരിക്കൽ ആകാതിരിക്കാൻ വിദ്യാർഥികൾ അറിഞ്ഞിരിക്കേണ്ടത്

കൂപ്പർ

കുട്ടിക്കുരങ്ങിനെക്കൊണ്ട് ചുടുചോറ് വാരിക്കുക എന്നത് സിപിഎമ്മിന്റെയും അതിന്റെ വർഗ-ബഹുജന സംഘടനകളുടെയും  എക്കാലത്തെയും പ്രിയ വിനോദം തന്നെയാണ്. സിപീമ്മിന്റെ വിദ്യാർഥി സംഘടനയായ എസ് എഫ് ഐ യും ഇക്കാര്യത്തിൽ ഒട്ടും മോശമല്ലാത്ത ട്രാക്ക് റെക്കോർഡ് സൂക്ഷിക്കുന്നവരാണ്. അഡ്ജസ്റ്മെന്റ്റ് സമരങ്ങൾക്കും പ്രതിപക്ഷത്തിരിക്കുമ്പോൾ നടത്തുന്ന ഇരട്ടത്താപ്പ് സമരങ്ങൾക്കും എസ് എഫ് ഐയുടെ ചരിത്രത്തിൽ ഒട്ടും പഞ്ഞമില്ല. പ്രതിപക്ഷത്തിരിക്കെ സമരം നടത്തി രക്തസാക്ഷികളെവരെ സൃഷ്ടിക്കുകയും ഭരണം കിട്ടുമ്പോൾ മുടന്തൻ ന്യായങ്ങൾ പറഞ്ഞ് അതേ നയങ്ങൽതന്നെ നടപ്പാക്കുകയും ചെയ്യുക എന്നതിന്റെ ഏറ്റവും മികച്ച ദ്രിഷ്ടാന്തമായിരുന്നു സ്വാശ്രയ വിദ്യാഭ്യാസപ്രശ്നത്തിൽ മലയാളികൾ കണ്ടത്. എസ് എഫ് ഐ യുടെ അത്തരം നെറികെട്ട സമരാഭാസ പരമ്പരയിലെ ഏറ്റവും ഒടുവിലത്തേതാണ് ഇപ്പോൾ  എറണാകുളത്തെ ഏറ്റവും പ്രശസ്തമായ മഹാരാജാസ് കോളേജിൽ അരങ്ങേറുന്നത്. ഉന്നത വിദ്യാഭ്യാസ രംഗത്ത് സ്വയംഭരണം നടപ്പാക്കാനുള്ള സർക്കാർ നയത്തിന്റെ ഭാഗമായി മഹാരാജാസ് കോളേജിന് സ്വയംഭരണം നടപ്പാക്കുന്നതിനെതിരായി എസ് എഫ് ഐ സമരം നടത്തുമ്പോൾ ചരിത്രത്തിലുള്ള അറിവും ഓർമയും വിദ്യാർഥികൾക്ക് കുറവായിരിക്കും എന്നതാകാം എസ് എഫ് ഐക്ക് ധൈര്യം നൽകുന്നത്. എന്നിരിക്കിലും ചരിത്രം ഓർമിക്കുന്നവരുടെ വിചാരണയ്ക്ക് എസ എഫ് ഐ വിധേയരാകേണ്ടി വരികതന്നെ ചെയ്യും.

ഫൈനാൻസ് മൂലധനത്തിന്റെ വ്യാപനത്തെ സുഗമമാക്കുന്നതുൽപ്പടെയുള്ള ലക്ഷ്യങ്ങളോടെ ലോകവ്യാപാര സംഘടന 1996-ൽ ഒപ്പിട്ട ജനറൽ എഗ്രിമെന്റ് ഓഫ് ട്രെയ്ഡ് ഇൻ സെർവീസസ് (GATS) വിദ്യാഭ്യാസം ഉൾപ്പടെ 19 സേവന മേഖലകളെ കരാറിന്റെ പരിധിയിൽ ഉൾപ്പെടുത്തുന്നതിന്റെ ചുവടുപിടിച്ചാണ് ഇന്ത്യയിൽ ഉന്നതവിദ്യാഭ്യാസ മേഖലയിൽ സർക്കാർ നിയന്ത്രണങ്ങൾ എടുത്തുകളയുവാനും മൂലധന ശക്തികൾക്ക് ആ മേഖലയിൽ വൻ തോതിൽ മുതൽമുടക്കുവാനുമുള്ള നീക്കങ്ങൾക്ക് വേഗത കൂടുന്നത്. സിപിഎം പിന്തുണയോടെ ഭരിച്ച ഒന്നാം യു പി എ സർക്കാർ ഈ ലക്ഷ്യത്തോടെ നിയോഗിച്ച സെൻട്രൽ അഡ്വൈസറി ബോര്ഡ് ഓഫ് എഡ്യൂക്കേഷൻ (കെയ്ബ്) കമ്മിറ്റി ഓണ്‍ ഓട്ടോണമി ഓഫ്  ഹൈയർ എഡ്യൂക്കേഷൻ ഇൻസ്റ്റിറ്റ്യൂഷൻസ് എന്ന കമ്മിറ്റിയുടെ ചെയർമാൻ മറ്റാരുമായിരുന്നില്ല, അത് സിപിഎമ്മിന്റെ ബംഗാൾ വിദ്യാഭ്യാസ മന്ത്രിയായിരുന്ന കാന്തി ബിശ്വാസ് തന്നെയായിരുന്നു. 2005 ജൂണ്‍ മാസം കേന്ദ്രമന്ത്രി അർജുൻ സിങ്ങിന് സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസ മേഖല മൂലധന സൗഹാർദ്ധമാക്കാനുള്ള പരിഷ്ക്കാരങ്ങൾ ആരംഭിക്കുന്നത്.




ഇപ്പോൾ സ്വയംഭരണത്തെ എതിർക്കുന്ന എസ് എഫ് ഐ തങ്ങളുടെ നേതാവ്തന്നെ ചെയർമാനായി തയ്യാറാക്കിയ റിപ്പോർട്ട് ഒരിക്കലെങ്കിലും ഒന്ന് വായിച്ചുനോക്കേണ്ടതാണ്. വികസനമന്ത്രങ്ങൾ കുത്തിനിറച്ച റിപ്പോർട്ട് വളരെ വ്യക്തമായി പറയുന്നു, "അനാവശ്യ നിയന്ത്രണങ്ങളിൽ നിന്നും വിദ്യാഭ്യാസത്തെ മോചിപ്പിക്കണം, എങ്കിലേ വികസനം സാധ്യമാകൂ". സമരം ചെയ്യുന്ന എസ് എഫ് ഐ പറയുന്നത് സ്വയംഭരണം നടപ്പിലായാൽ സർക്കാരിന്റെയും യൂണിവേഴ്സിറ്റിയുടെയും നിയന്ത്രണങ്ങൾ കുറയുമെന്നാണ്. പക്ഷെ കാന്തി ബിശ്വാസിന്റെ റിപ്പോർട്ട് അർത്ഥശങ്കയ്ക്കിടയില്ലാത്തവിധം പറയുന്നു, "ഉന്നത വിദ്യാഭ്യാസമേഖലയിൽ ഭരണകൂടത്തിന്റെ അനാവശ്യ നിയന്ത്രണങ്ങൾ ഒഴിവാക്കണം."


സ്വയംഭരണം നടപ്പാകുമ്പോൾ ഫീസ്‌ കുത്തനെ കൂടുമെന്നും പണമില്ലാത്തവരെ തള്ളി പണമുള്ളവർ മാത്രം പഠിക്കുന്ന സ്ഥാപനമായി മഹാരാജാസ് മാറുമെന്ന് ചൂണ്ടിക്കാട്ടുന്ന എസ് എഫ് ഐ , "വിവിധ കോഴ്സുകൾക്ക് സംസ്ഥാന സർക്കാരുമായി ആലോചിച്ച് ഫീസ്‌ നിശ്ചയിക്കാനുള്ള സ്വയംഭരണം ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുണ്ടാവണം" എന്ന് സ്വന്തം നേതാവ് തന്നെ ശുപാർശ തയ്യാറാക്കുമ്പോൾ എവിടെയായിരുന്നു എന്ന ചോദ്യമുയരുന്നു. കോളജിന് സർക്കാർ ധന സഹായം കുറയുമെന്ന് ഇപ്പോൾ എസ് എഫ് ഐ  സങ്കടപ്പെടുന്നതായി നടിക്കുമ്പോൾ കാന്തി ബിശ്വാസിന്റെ റിപ്പോർട്ട് ശുപാർശ ചെയ്തത് "ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ സ്വന്തമായി ആഭ്യന്തര വിഭവങ്ങൾ കണ്ടെത്തണമെന്നാണ്. അതായത് ഫീസ്‌ നിരക്കുകൾ കുത്തനെ കൂട്ടണമെന്ന്!


സ്വയംഭരണം നടപ്പിലാകുന്നതോടെ നിലവിലുള്ള പല കോഴ്സുകളും നിർത്തലാക്കുകയും പകരം സ്വാശ്രയ കോഴ്സുകൾ വ്യാപകമായി ആരംഭിക്കുകയും ചെയ്യുമെന്ന് പറയുന്ന എസ് എഫ് ഐ പക്ഷെ കാന്തി ബിശ്വാസിന്റെ റിപ്പോർട്ടിലെ ഈ വരികൾ കൂടി വായിക്കണം.  "എല്ലാ യൂണിവേഴ്സിറ്റികൾക്കും കോളജുകൾക്കും സ്വാശ്രയ കോഴ്സുകൾ, പ്രത്യേകിച്ച് പുതിയതും തൊഴിൽ സാധ്യത കൂടുതലുള്ളതുമായ മേഖലകളിൽ , ആരംഭിക്കാനുള്ള സ്വയംഭരണം ആവശ്യമാണെന്ന്" റിപ്പോർട്ട് ശുപാർശ ചെയ്യുന്നു. സ്വാശ്രയ കോഴ്സുകൾ ആവശ്യമാണെന്ന് തന്നെയാണ് കാന്തി ബിശ്വാസിന്റെ റിപ്പോർട്ട് ആവർത്തിച്ചു പറയുന്നത്. സ്വയംഭരണം നൽകി കോളജിനെ സ്വകാര്യവൽക്കരിക്കാനുള്ള നീക്കം അവസാനിപ്പിക്കണമെന്ന് വാദിക്കുന്ന എസ് എഫ് ഐ "കൻസൽട്ടൻസി അസൈൻമെന്റുകളും സ്പോണ്‍സേർഡ് റിസർച്ച് പദ്ധതികളും ഏറ്റെടുക്കാൻ തക്ക സ്വയംഭരണം ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നൽകണമെന്ന" ശുപാർശയെ എങ്ങനെയാണ് മനസിലാക്കിയിട്ടുള്ളത്?




ഫൈനാൻസ് മൂലധനത്തിന് വിഹാരിക്കാനുള്ള ഇടമായി , വിപണിയെ സേവിക്കാനുള്ള പൗരന്മാരെ വാർത്തെടുക്കാനുള്ള കേന്ദ്രങ്ങളായി വിദ്യാഭ്യാസ സ്ഥാപനങ്ങളെ കാണുന്ന സാമ്രാജ്യത്വ യുക്തികളെ പിൻപറ്റുന്ന കാന്തി ബിശ്വാസ് കമ്മിറ്റി റിപ്പോർട്ടിനെപ്പറ്റി ഒരക്ഷരം ഉരിയാടാതിരിക്കുന്ന എസ് എഫ് ഐ ഇപ്പോൾ വെളിപാടുണ്ടായതുപോലെ സമര രംഗത്തേക്കിറങ്ങുമ്പോൾ പക്ഷെ താളത്തിനൊത്ത് തുള്ളുവാൻ വിദ്യാർഥികൾ തയ്യാറാകേണ്ടതുണ്ടോ എന്നതാണ് ചോദ്യം. തീർച്ചയായും സ്വയംഭരണം നൽകി ഉന്നത വിദ്യാഭ്യാസ മേഖലയെ സ്വകാര്യവൽക്കരിക്കാനുള്ള നീക്കം ഏതുവിധേനയും ചെറുക്കപ്പെടെന്ടതാണ്.   പക്ഷെ എക്കാലവും വിദ്യാർത്ഥികളെ വഞ്ചിച്ച ചരിത്രമുള്ള എസ് എഫ് ഐ ഇപ്പോൾ നടത്തുന്ന സമരാഭാസം വെറും രാഷ്ട്രീയ മുതലെടുപ്പ് മാത്രം ലക്ഷ്യംവെച്ച്ചുള്ളതാണെന്ന് തിരിച്ചറിയാനുള്ള പ്രബുദ്ധത ഇന്ന് കേരളത്തിലെ വിദ്യാർഥി സമൂഹം ആർജിച്ചിട്ടുണ്ട്. ആ തിരിച്ചറിവ് നഷ്ടപ്പെടാതെ സമരം ചെയ്യുവാനാണ് വിദ്യാർഥിസമൂഹം തയ്യാറാകേണ്ടത്.

കാന്തി ബിശ്വാസ് കമ്മിറ്റിയുടെ റിപ്പോർട്ടിന്റെ പൂർണ രൂപം

http://mhrd.gov.in/sites/upload_files/mhrd/files/document-reports/AutonomyHEI.pdf 

Followers