Wednesday, April 30, 2014

Boost to Maoist Activities, Merger in Kerala Today


Amidst reports of the Maoists getting active in the state of Kerala, there appears a news that could shock the Indian state. In a press statement issued jointly by Ganapathy and Ajith, secretaries of CPI (Maoist) and CPI ML ( Naxalbari), their parties will formally merge on May 1st,  International Workers' Day.

Deccan Chronicle 


Wednesday, April 23, 2014

അതേ, ഞാൻ ദേശദ്രോഹിയായൊരു മാവോയിസ്റ്റ് തന്നെ

ജെയ്സണ്‍ സി കൂപ്പർ



നിങ്ങളാണ് ദേശസ്നേഹിയെങ്കിൽ,
അതേ ഞാൻ ദേശദ്രോഹിയായൊരു മാവോയിസ്റ്റ് തന്നെ
ഈ നാടിന്റെ സംരക്ഷകർ നിങ്ങളാണെങ്കിൽ,
അതേ ഞാൻ ദേശദ്രോഹിയായൊരു മാവോയിസ്റ്റ് തന്നെ
ദേശസ്നേഹമെന്നത് നിങ്ങളുടെ സ്വിസ്സ് ബാങ്ക് അക്കൌണ്ടുകളും
നിങ്ങളുടെ നാലായിരം കോടിയുടെ കൊട്ടാരങ്ങളുമെങ്കിൽ
ദേശസ്നേഹമെന്നത് ലക്ഷോപലക്ഷം കോടി രൂപയുടെ
അഴിമതികളും തട്ടിപ്പുകളുമെങ്കിൽ
ദേശസ്നേഹമെന്നത് എഴുപത്തിയേഴ് ശതമാനം ജനങ്ങളുടെ
ഇല്ലായ്മകളും കഷ്ടപ്പാടുകളുമെങ്കിൽ
ദേശസ്നേഹമെന്നത്,
ജനങ്ങളുടെമേൽ നേരിട്ടും ഘടനാപരവുമായ
യുദ്ധം അടിച്ചേൽപ്പിക്കലെങ്കിൽ
രാജ്യത്തെ മൂന്നിലൊന്നു പ്രദേശത്തെ സൈനിക സാന്നിധ്യവും
ഭീകര നിയമങ്ങളുമെങ്കിൽ
ദേശീയതകളുടെ തടവറകളായി
ഒരു വലിയ പ്രദേശത്തെ നിലനിറുത്തുന്നതാണെങ്കിൽ
ദേശസ്നേഹമെന്നത്,
തൊഴിലാളിവിരുദ്ധതയും
പുരുഷാധിപത്യവും വംശീയതയും വർഗീയതയും
ജാതീയതയും തുടരുന്ന വംശഹത്യകളുമെങ്കിൽ
ദേശസ്നേഹമെന്നത് സാമ്രാജ്യത്വ വിധേയത്വവും
ഭൂമിയുടെ നിലനിൽപ്പിനെ തന്നെ അപകടത്തിലാകുന്ന
നിങ്ങളുടെ വികസന മാതൃകകളുമെങ്കിൽ
അതേ, ഞാൻ ദേശദ്രോഹിയായൊരു മാവോയിസ്റ്റ് തന്നെ

 മാവോയിസമെന്നത്,
യാതൊരു വിവേചനങ്ങളുമില്ലാത്ത
യാതൊരുവിധ ആധിപത്യ വിധേയത്വ ബന്ധങ്ങളുമില്ലാത്ത
സർവസ്വതന്ത്ര്യയായ മനുഷ്യജീവിയിലേക്കുള്ള പ്രയാണമെങ്കിൽ
അതേ, ഞാൻ ദേശദ്രോഹിയായൊരു മാവോയിസ്റ്റ് തന്നെ

 ( തുർക്കിയിലെ  മഹാനായ കവിയും കമ്മ്യൂണിസ്റ്റ് വിപ്ളവകാരിയുമായിരുന്ന നാസിം ഹിക്മത്തിന്റെ 'നിങ്ങളാണ് ദേശസ്നേഹിയെങ്കിൽ ഞാൻ രാജ്യദ്രോഹി തന്നെ എന്ന കവിതയോട് കടപ്പാട്)

Thursday, April 17, 2014

പോളിംഗ് ഉദ്യോഗസ്ഥരുടെ മരണം; സിപിഐ മാവോയിസ്റ്റ് മാപ്പ് പറഞ്ഞിരിക്കുന്നു. ആംബുലൻസുകളെ സൈനിക നീക്കത്തിന് ഉപയോഗിക്കുന്നതുൾപ്പടെയുള്ള ഭരകൂടത്തിന്റെ നിരവധിയായ യുദ്ധ മര്യാദ ലംഘനങ്ങളെ ചോദ്യം ചെയ്യാൻ പക്ഷേ 'ജനാധിപത്യവാദികൽ തയ്യാറുണ്ടോ?

 ജെയ്സൻ  കൂപ്പർ

ഛത്തീസ്ഗഡിൽ കഴിഞ്ഞ 13 ന് പോലീസ് ഡ്യൂട്ടിക്ക് പോയ ജീവനക്കാർ തങ്ങളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടതിൽ സിപീഐ മാവോയിസ്റ്റ് അഗാധമായ ഖേദം പ്രകടിപ്പിച്ചിരിക്കുന്നു. പലപ്പോഴും തങ്ങളെ കബളിപ്പിച്ച് കടന്നുകളയുന്ന സൈനിക ഭരണകൂട സൈനിക വിഭാഗങ്ങളുടെ തന്ത്രങ്ങളിൽ പ്രാദേശിക ഗറില്ല ഘടകത്തിന് പറ്റിയ പിഴവാകാം അതെന്നും ഗുരുതരമായ ഈ തെറ്റിന് കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളോട് ക്ഷമ ചോദിക്കുന്നതായും പാര്ട്ടി വക്താവ് ഗുഡ്സെ ഉസെണ്ടി പുറപ്പെടുവിച്ച പ്രസ്താവനയിൽ പറയുന്നു.



ഇന്ത്യയിൽ ഒരു പുതിയ ജനാധിപത്യ വിപ്ളവം ലക്ഷ്യമിട്ട് പൊരുതുന്ന മാവോയിസ്റ്റ് പാർട്ടിയുടെ ഭാഗത്തുനിന്നും പോളിംഗ് ഉദ്യോഗസ്ഥർക്ക് നേരെയുണ്ടായ ആക്രമണം ആ പാർട്ടിയെ പ്രതീക്ഷയോടെ കാണുന്നവരിൽ ഉണ്ടാക്കിയ അസ്വസ്ഥത ചെറുതൊന്നും ആയിരുന്നില്ല. പാർട്ടിക്ക് വഴി പിഴയ്ക്കുകയാണോ എന്നുപോലും പലരും സംശയിച്ചു. എന്നാൽ ചെയ്ത തെറ്റിന് മാപ്പ് പറഞ്ഞുകൊണ്ട് തങ്ങൾ ശരിയായ പാതയിൽ തന്നെയെന്നു ആ പാർട്ടി തെളിയിച്ചിരിക്കുന്നു.

മറുവശത്ത് ജനാധിപത്യത്തിന്റെപേരിൽ കോടികൾ വാരിയെറിഞ്ഞ് തെരഞ്ഞെടുപ്പ് മാമാങ്കങ്ങൾ നടത്തുന്ന ഭരണകൂടമാകട്ടെ സർവ ജനാധിപത്യ മൂല്യങ്ങളെയും ചവിട്ടിമെതിച്ച് മുന്നോട്ട് പോകുമ്പോൾ ജനാധിപത്യത്തെക്കുറിച്ച് നിരന്തരം വാചാലരാകുന്ന പല ജനാധിപത്യവാദികളും സുഖകരമായ മൗനം പാലിക്കുന്നുവന്നത് യഥാർഥ ജനാധിപത്യ മൂല്യങ്ങളിൽ വിശ്വസിക്കുന്നവരെ ആശങ്കപ്പെടുത്തുന്നു. ഇന്ത്യൻ മർദ്ദക ഭരണകൂടത്തിനെതിരെ ജനകീയ യുദ്ധം പ്രഖ്യാപിച്ചിരിക്കുന്ന സിപിഐ മാവോയിസ്റ്റ് ജനീവ കണ്‍വെൻഷൻ പ്രകാരമുള്ള യുദ്ധ മര്യാദകൾ പാലിച്ചുകൊണ്ട് തന്നെ യുദ്ധം ചെയ്യുമ്പോൾ 'ജനാധിപത്യ ഭരണകൂടം' വാസ്തവത്തിൽ എന്താണ് ചെയ്യുന്നത്? 13 ന് ചത്തീസ്ഗഡിൽ തന്നെ നടന്ന മറ്റൊരു ആക്രമണത്തിൽ മാവോയിസ്റ്റുകൾ വധിച്ച സിആർപിഎഫുകാർ സഞ്ചരിച്ചത് ആംബുലൻസിലാണെന്നത് എന്തുകൊണ്ടായിരിക്കാം ജനാധിപത്യവാദികളെ അലട്ടാതിരിക്കുന്നത്? അപകടത്തില്പ്പെടുന്ന മനുഷ്യരെ എത്രയും വേഗം ആശുപത്രിയിലെത്തിക്കാൻ ഉപ്യോഗിക്ക്കുന്ന ആംബുലൻസുകൽക്ക് നേരെ ആക്രമണം അരുതെന്ന് യുദ്ധ മര്യാദകളെ  സംബന്ധിക്കുന്ന ജനീവ കണ്‍വെൻഷൻ അനുശാസിക്കുന്നു. അതിനാൽ തന്നെ യുദ്ധത്തിലേർപ്പെടുന്നവർ ആംബുലൻസുകളെ ആകമിക്കുന്ന പതിവുമില്ല. എന്നാൽ ഇന്ത്യൻ ഭരണകൂടത്തിന്റെ സൈനിക വിഭാഗങ്ങൾ ആയുധങ്ങളുമേന്തി ആംബുലൻസുകളിൽ സഞ്ചരിക്കുന്നുവെന്നത് ജനാധിപത്യ മൂല്യങ്ങളിൽ വിശ്വസിക്കുന്നവർ ചോദ്യം ചെയ്യേണ്ടത്തന്നെയാണ്. (വാസ്തവത്തിൽ ആംബുലൻസുകൾ ഇത്തരത്തിൽ ദുരുപയോഗം ചെയ്യുന്നത് ഇന്ത്യയിൽ ഒരു പതിവ് തന്നെയാണ്. കേരളം പോലുള്ള സംസ്ഥാനങ്ങളിൽ ആത്മീയ കേന്ദ്രങ്ങൾ തങ്ങളുടെ മയക്കുമരുന്ന്, കള്ളപ്പണം കടത്തിനും മറ്റും ഇവ വ്യാപകമായി ഉപയോഗിക്കുന്നുണ്ടെങ്കിലും അവരുടെ കൂട്ടുകച്ചവടക്കാരായ അധികാര കേന്ദ്രങ്ങൾ ഇവരെ തടയാറില്ല. )



യുദ്ധ മര്യാദകൾ ലംഘിച്ചുകൊണ്ട് മാവോയിസ്റ്റുകൾ നടത്തിയ പ്രധാന ആക്രമണം ഏതാനും വർഷങ്ങൾക്കുമുന്പ് ഉന്നത പോലീസ് ഇന്റലിജൻസ് ഓഫീസർ ഇന്ദുവാർ ഫ്രാൻസിസിന്റെ കൊലപാതകമായിരുന്നു. പിടിയിലായ ഫ്രാൻസിസിനെ മാവോയിസ്റ്റുകൾ കൊലപ്പെടുത്തിയത് അവർക്ക് അനുകൂല നിലപാടെടുക്കുന്ന ബുദ്ധിജീവികളുടെവരെ എതിർപ്പ് ക്ഷണിച്ച്ചുവരുത്തിയിരുന്നു. അരുന്ധതി റോയ് ഉൾപ്പടെയുള്ളവർ അതിനെതിരെ ശക്തമായ നിലപാട് കൈക്കൊള്ളുകയുമുണ്ടായി. ആ സംഭവത്തിലും മാവോയിസ്റ്റ് പാർട്ടി ഖേദം പ്രകടിപ്പിച്ചിരുന്നു. പിന്നീടൊരിക്കൽ ഒരു ഇന്റർവ്യൂയിൽ, കൊല്ലപ്പെട്ട മാവോയിസ്റ്റ് നേതാവ് ആസാദ് ഫ്രാൻസിസിന്റെ കൊലപാതകം ഗുരുതരമായ വീഴ്ചയാണെന്ന് സമ്മതിച്ചിരുന്നു. ഒരു യുദ്ധ മേഖലയില വൈകാരികത കൂടുതലാകുമെങ്കിലും യുദ്ധ മര്യാദകളുടെ ലംഘനത്തിന് അതൊന്നും നീതീകരണമാകില്ലെന്നും ആസാദ് പറഞ്ഞു.

ഒരു പുതുലോക സൃഷ്ടിക്കായി പോരാടുന്ന മാവോയിസ്റ്റ് പാർട്ടി യുദ്ധ മര്യാദകളെക്കുറിച്ച് ബോധാവാന്മാരായിരിക്കുകയും അവ പാലിക്കാൻ ശ്രമിക്കുന്നുവെന്നതും ശുഭോദർക്കമാണ്. ആ പാർട്ടി അവ പാലിക്കുന്നുവെന്ന് ഉറപ്പുവരുത്തേണ്ടത് അവരുടെ അനുഭാവികളും സുഹൃത്തുകളുമായവരുടെയും ഉത്തരവാദിത്തവുമാണ്.

'ജനാധിപത്യ ഭരണകൂടത്തിന്റെ' വക്താക്കളും സുഹൃത്തുക്കളുമായവർക്കും പക്ഷേ തങ്ങൾ പിന്തുണയ്ക്കുന്ന ഭരണകൂടം യുദ്ധമര്യാദകളെങ്കിലും പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനുള്ള ബാധ്യതയുണ്ടെന്ന കാര്യം അവർ മറന്നുകൂടാ. ജനാധിപത്യമെന്നപേരിൽ ആയിരക്കണക്കിന് പതിനായിരക്കണക്കിനു പേരെ നേരിട്ടും ഘടനാപരമായ അക്രമങ്ങളിലൂടെയും കൊന്നൊടുക്കുന്ന ഭരണകൂടമെങ്കിലും പ്രത്യക്ഷ യുദ്ധത്തിലെങ്കിലും യുദ്ധ മര്യാദകൾ പാലിക്കാൻ അവരെ പ്രേരിപ്പിക്കാൻ പിന്തുണക്കാരായവർക്ക് ബാധ്യതയുണ്ട്.ആസാദും കിഷൻജിയുമുൽപ്പടെയുള്ള മാവോയിസ്റ്റ് നേതാക്കളെ വ്യാജ ഏറ്റുമുട്ടലുകളിലൂടെ കൊലപ്പെടുത്തിയപ്പോഴും നൂറുകണക്കിന് ആദിവാസികളെ മാവോയിസ്റ്റുകൾ എന്ന് പറഞ്ഞു നിരന്തരം കൊലപ്പെടുത്തുമ്പോഴും നിശബ്ധത പാലിക്കുന്നവർ ജനാധിപത്യ മൂല്യങ്ങളെയാണ് അപകടത്തിലാക്കുന്നത്.  ബംഗാളിൽ മാവോയിസ്റ്റുകളുടെ തലയില കെട്ടിവെച്ചിരുന്ന കൊലപാതകങ്ങൾ തങ്ങളാണ് ചെയ്തതെന്ന് ബുദ്ധ ദേവ് ഭട്ടാചാര്യ പറഞ്ഞിട്ടും അദ്ദേഹത്തിൻറെ പാര്ട്ടിയുടെതായി ഒരു ഖേദ പ്രകടനവും ഉണ്ടായില്ല.



ഏതാനും ആഴ്ചകൽക്കുമുൻപ് മാവോയിസ്റ്റുകൾ ആക്രമിച്ച സി ആർ പി എഫുകാർ സഞ്ചരിച്ചത് നിറയെ യാത്രക്കാരുള്ള ബസിലായിരുന്നുവെന്നതും ജനാധിപത്യവാദികളെ ആശങ്കപ്പെടുത്തുന്നില്ല. പണ്ട് കേരളത്തിൽ നക്സലൈറ്റുകൾ തന്നെ വധിച്ചെക്കുമെന്നു ഭയന്ന് സ്ഥിരമായി തന്റെ പേരക്കുട്ടിയെ മനുഷ്യകവചമായി കൊണ്ട് നടന്ന് രക്ഷപ്പെട്ട ഉന്നത പോലീസുദ്യോഗസ്ഥൻ ജയറാം പടിക്കൽ ജനാധിപത്യ മൂല്യങ്ങളിൽ നക്സലൈറ്റുകൾക്കുള്ള അടിയുറച്ച വിശ്വാസത്തെയാണ് ഉപയോഗപ്പെടുത്തിയത്. ഇത്തരം ജനാധിപത്യ ധ്വംസനങ്ങളെ ചോദ്യം ചെയ്യാൻ തക്ക വളർച്ച ജനാധിപത്യവാദികൽ എന്നവകാശപ്പെടുന്നവർ നേടേണ്ടിയിരിക്കുന്നു.








Wednesday, April 9, 2014

സി പി എമ്മിന് വോട്ട് ചെയ്‌താൽ ഫാസിസത്തെ തടഞ്ഞുനിർത്താൻ കഴിയുമോ?


തുഷാർ നിർമൽ സാരഥി 





"രാജ്യം അപകടത്തിലേക്ക്, അത് കൊണ്ട് ഞങ്ങളെ വിജയിപ്പിക്കുക" എന്നതാണ് കഴിഞ്ഞ തെരഞ്ഞെടുപ്പുകളെ പോലെ തന്നെ പതിനഞ്ചാം ലോകസഭ തെരെഞ്ഞെടുപ്പിലും നമ്മുടെ പ്രധാന  രാഷ്ട്രീയ പാർട്ടികളും  മുന്നണികളും ഉയർത്തുന്ന പ്രധാന വിഷയം എന്ന് സാമാന്യമായി പറയാമെന്നു തോന്നുന്നു. നരേന്ദ്രമോഡിയുടെ നേതൃത്വത്തിൽ ഫാസിസ്റ്റുകൾ അധികാരത്തിലേക്ക് വരുന്നത് തടയാനുള്ള ചരിത്രപരമായ ഉത്തരവാദിത്തം ഏറ്റെടുത്തു കൊണ്ട് തങ്ങൾക്കു വോട്ടു ചെയ്യണമെന്നു പർലമെന്ററി ഇടതുപക്ഷം ആവശ്യപ്പെടുന്നു. കോണ്‍ഗ്രസ് നേതൃത്വം നല്കുന്നതും ഒരു കാലത്ത് തങ്ങൾ കൂടി പങ്കാളികളായിരുന്നതുമായ യു.പി.എ സഖ്യത്തിന്റെ അഴിമതിക്കും ജനദ്രോഹ നയങ്ങൾക്കുമെതിരെ വോട്ടു ചെയ്യണമെന്നും അവർ ആവശ്യപ്പെടുന്നു. അഴിമതിയേക്കാൾ ഭീകരമായ ഫാസിസത്തിനെതിരെ ജനാധിപത്യ ബദൽ രൂപികരിക്കാൻ (പാർലമെന്ററി) ഇടതു  പാർട്ടികൾക്ക് വോട്ടു ചെയ്യണമെന്ന ആവശ്യം മുൻനിറുത്തിയുള്ള പ്രചാരണങ്ങൾ സോഷ്യൽ നെറ്റ്‌വർക്ക് മീഡിയകളിൽ വളരെ സജീവമാണ്.
ഇത്തരം പ്രചാരണങ്ങളുടെ പ്രധാന പ്രശ്നം ഇന്ത്യൻ ഫാസിസത്തെ നരേന്ദ്രമോഡിയെ അധികാരത്തിൽ നിന്നും അകറ്റി നിറുത്തുക എന്ന ഒറ്റ അജണ്ടയിൽ ഊന്നി കൊണ്ട് വിലയിരുത്തുന്നു എന്നതാണ്. ഫാസിസ്റ്റുകളെ അധികാരത്തിൽ നിന്നും അകറ്റി നിറുത്തുക എന്ന മുദ്രാവാക്യം മുന്നോട്ടുവച്ചിട്ടുള്ള ആദ്യത്തെ തെരഞ്ഞെടുപ്പല്ല ഇത്. നരസിംഹ റാവു ഭരണത്തിനു ശേഷം നടന്ന എല്ല ലോകസഭ തെരഞ്ഞെടുപ്പിലും നമ്മൾ ഇതേ മുദ്രാവാക്യം കേൾക്കുന്നു. കഴിഞ്ഞ രണ്ടു പതിറ്റാണ്ട് കാലം ഫാസിസത്തിനെതിരായ സമരത്തിന്റെ അനുഭവ പാഠം എന്താണെന്ന് ചരിത്രപരമായി വിലയിരുത്തി കൊണ്ട് കൃത്യമായ ഒരു പരിപാടിയുടെ അടിസ്ഥാനത്തിലല്ല ഇടതുപക്ഷം ഈ തെരഞ്ഞെടുപ്പിനെ നേരിടുന്നത്. ഇടതിന് വോട്ടു ചെയ്‌താൽ ഇല്ലാതാവുന്ന ഒന്നല്ല ഫാസിസം. കൃത്യമായും ചരിത്രപരമായ അടിത്തറയുള്ള ഒന്നാണ് മറ്റെവിടെയും എന്നപോലെ ഇവിടെയും ഫാസിസം. ഫാസിസ്റ്റ് പ്രസ്ഥാനങ്ങളെ സാധ്യമാക്കുന്ന ആ ചരിത്രപരവും സാമൂഹ്യവുമായ സാഹചര്യങ്ങളിൽ ഇടപെടുകയും അവയെ മാറ്റിതീർക്കുകയും ചെയ്യുക എന്നതാണ് ഏറ്റെടുക്കേണ്ട ഉത്തരവാദിത്തം. പക്ഷെ ആ ഉത്തരവാദിത്തത്തെ വിപണി-ജനാധിപത്യത്തിന്റെ, വോട്ടു രാഷ്ട്രീയത്തിന്റെ പരിമിത വൃത്തത്തിനുള്ളിൽ തളച്ചിടുകയാണ് വ്യവസ്ഥാപിത ഇടതുപക്ഷം ചെയ്യുന്നത്. പർലമെന്ററി രാഷ്ട്രീയത്തിന്റെ ചട്ടകൂടിനുള്ളിൽ പരിഹരിക്കാവുന്ന ഒന്നല്ല ഫാസിസ്റ്റുകളുടെ വെല്ലുവിളി. മറിച്ച് ഫാസിസത്തെ സാധ്യമാകുന്നതിൽ നിലനിൽക്കുന്ന പർലമെന്ററി വ്യവസ്ഥയും അതിലെ ഘടനാപരമായ അനീതികളും അത് സംരക്ഷിക്കുന്ന സാമൂഹ്യ സാഹചര്യങ്ങളും വലിയ പങ്കുവഹിക്കുന്നുമുണ്ട്. അതുകൊണ്ട് തന്നെ നരേന്ദ്ര മോഡിയെ പതിനഞ്ചാം ലോകസഭയിൽ പ്രതിപക്ഷത്തിരുത്തിയാലും ഫാസിസ്റ്റുകൾ ഉയർത്തുന്ന വെല്ലുവിളി കുറയുകയോ ഇല്ലാതാവുകയോ ഇല്ല. കക്ഷി രാഷ്ട്രീയത്തിന്റെ ആന്ധ്യം ബാധിച്ചവർക്കും, മാർക്സിസ്റ്റ്‌ പ്രത്യയശാസ്ത്രത്തിന്റെ സത്ത കയ്യൊഴിഞ്ഞവർക്കും മാത്രമേ മറിച്ചു ചിന്തിക്കാൻ കഴിയു.


       
ഫാസിസത്തെ സാധ്യമാക്കുന്ന ഈ സാമൂഹ്യ സാഹചര്യങ്ങളെ തുറന്നെതിർത്തു കൊണ്ട് മാത്രമേ നമുക്ക് ഫാസിസത്തെ ചെറുക്കാൻ കഴിയു. അത് കൊണ്ട് തന്നെ ഫാസിസത്തെ സാധ്യമാക്കുന്ന നിലനില്ക്കുന്ന തെരഞ്ഞെടുപ്പിനെ, വിപണി-ജനാധിപത്യത്തെ തള്ളി കളയെണ്ടതുണ്ട്. യഥാർത്ഥ ഫാസിസ്റ്റ് വിരുദ്ധ പോരാട്ടത്തിന്റെ തുടക്കം അവിടെ നിന്നുമായിരിക്കും.അല്ലാതെ വ്യാമോഹങ്ങൾ തീർത്തുകൊണ്ട്  തല്സ്ഥിതി നിലനിറുത്തുന്ന തെരഞ്ഞെടുപ്പുകളുടെ പുറകെ ജനങ്ങളെ അണിനിരത്താൻ ആഹ്വാനം ചെയ്യുന്നത് തീർച്ചയായും  ഫാസിസത്തെ സഹായിക്കലാണ്. കഴിഞ്ഞ രണ്ടു പതിറ്റാണ്ടിലെ വ്യവസ്ഥാപിത ഇടതുപക്ഷത്തിന്റെ രാഷ്ട്രീയ കസർത്തുകൾ നല്കുന്ന പാഠം അതാണ്‌ .
 തല്സ്ഥിതി നിലനിറുത്തുന്ന തെരഞ്ഞെടുപ്പുകൾക്കപ്പുറത്തേക്ക് കടക്കുകയും കമ്മ്യുണിസ്റ്റ് വിപ്ളവ മൂല്യങ്ങളിലേക്കു തിരിച്ചു പോവുകയും വിമോചാനാത്മകമായ രാഷ്ട്രീയത്തെ ഉയർത്തിപിടിക്കുകയും ചെയ്യുക എന്നത് മാത്രമാണ് വ്യവസ്ഥാപിത ഇടതുപക്ഷത്തിന് മുന്നിലുള്ള വഴി.അല്ലാത്തപക്ഷം  പാർലമെന്ററി രാഷ്ട്രീയത്തിന്റെ അരകല്ലിൽ കിടന്നരഞ്ഞ് ഇല്ലാതാവുകയാവും ഇടതുപക്ഷത്തെ കാത്തിരിക്കുന്ന അനിവാര്യമായ വിധി.

Tuesday, April 8, 2014

തെരഞ്ഞ്ടെടുപ്പ്


മറ്റൊരു തെരഞ്ഞെടുപ്പുകൂടി പടിവാതിക്കലെത്തിയിരിക്കുന്നു. കടമ്മനിട്ട രാമകൃഷ്ണന്റെ ഈ കവിത ഇന്നും സമകാലികമായി തുടരുന്നു






Followers